ന്യൂഡൽഹി: നിസാമുദ്ദീന്‍ മര്‍കസ് എന്നറിയപ്പെടുന്ന ‘ആലമി മര്‍കസി ബംഗ്ളെവാലി’ മസ്ജിദില്‍ തബ്ലീഗ് സമ്മേളനത് തിൽ പങ്കെടുത്ത 24 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനാണ് ഇക്കാര്യമറിയിച ്ചത്. 1500 മുതൽ1700 പേർ വരെ സംഗമത്തിൽ പങ്കെടുത്തതായാണ് കരുതുന്നത്. 1033 പേരെ ഇതുവരെ ഒഴിപ്പിച്ചിട്ടുണ്ട്. 334 പേരെ ആശ ുപത്രിയിലാക്കി. 700ഓളം ആളുകളെ നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റിയിട്ടുണ്ട്.
സംഗമത്തില്‍ പങ്കെടുത്ത ആറ് തെലങ്കാന സ്വദേശികളും ഒരു തമിഴ്നാട്ടുകാരനും കശ്മീർ സ്വദേശിയും നേരത്തേ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. മര്കസിെൻറ പരിസരത്തുള്ള 200ാളം പേരെ കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഈ പരിപാടിയിൽ പങ്കെടുത്തവരോടെല്ലാം വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടാൻ നിർദേശം നൽകിയിട്ടുണ്ട്. പള്ളി അധികൃതർക്കെതിരെ കേസെടുക്കുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു.
സമ്മേളനത്തിൽ പങ്കെടുക്കാനായി പോയ തബ്ലീഗ് ജമാഅത്ത് പത്തനംതിട്ട അമീർ ഡോ. എം. സലീം ചൊവ്വാഴ്ച രാവിലെ മരിച്ചിരുന്നു. ഹൃദ്രോഗം മൂലമാണ് മരണമെന്നാണ് വിവരം. ഇയാൾക്കൊപ്പം സമ്മേളനത്തിന് പോയ രണ്ട് പേർ നിരീക്ഷണത്തിലാണ്. ഡോ. എം. സലീമിന് കോവിഡ് 19 ബാധയുണ്ടായിരുന്നോ എന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. മാർച്ച് ആദ്യവാരം നിസാമുദ്ദീൻ സന്ദർശിച്ച് മടങ്ങിയ ആറ് പേരും പത്തനംതിട്ടയിൽ നിരീക്ഷണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.