ന്യൂഡൽഹി/മുംബൈ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബെനിൻ തീരത്തിനടുത്ത് മലയാളി ഉൾപ്പെടെ ഇന്ത്യക്കാരുമായി കാണാതായ എണ്ണ ടാങ്കർ കപ്പൽ കൊള്ളക്കാരിൽനിന്ന് മോചിപ്പിച്ചതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു.
എല്ലാവരും സുരക്ഷിതരാണ്. ഇൗ മാസം ഒന്നിനാണ് ‘എം.ടി മറീൻ എക്സ്പ്രസ്’ എന്ന കപ്പൽ കാണാതായത്. ഇത് കൊള്ളക്കാർ റാഞ്ചിയതാണെന്ന് പിറ്റേന്നുതന്നെ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ടായിരുന്നു. കപ്പൽ വീണ്ടും യാത്ര തുടങ്ങിയതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. കാസർകോട് സ്വദേശി ശ്രീഉണ്ണിയാണ് കപ്പലിലുള്ള മലയാളി.
കപ്പൽ കണ്ടെത്താൻ സഹായിച്ച നൈജീരിയ, ബെനിൻ സർക്കാറുകൾക്ക് സുഷമ സ്വരാജ് നന്ദി അറിയിച്ചു. നൈജീരിയൻ തലസ്ഥാനത്തെ ഇന്ത്യൻ ഹൈകമീഷൻ അധികൃതർ ഇൗ വിഷയത്തിൽ സജീവമായി ഇടപെട്ടിരുന്നു. കപ്പൽ ഇപ്പോൾ കപ്പിത്താെൻറ പൂർണ നിയന്ത്രണത്തിലാണെന്ന് ഡയറക്ടർ ജനറൽ ഒാഫ് ഷിപ്പിങ് മാലിനി ശങ്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.