സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്കെതിരെ ബന്‍സാലിന്‍െറ ആത്മഹത്യക്കുറിപ്പ്

ന്യൂഡല്‍ഹി: ആത്മഹത്യചെയ്ത മുന്‍ കോര്‍പറേറ്റ് കാര്യ ഡയറക്ടര്‍ ജനറല്‍ ബി.കെ. ബന്‍സാല്‍ താനും മകനും ജീവനൊടുക്കുന്നതിന്‍െറ ഉത്തരവാദിത്തം തനിക്കെതിരായ അഴിമതി കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കാണെന്ന് ആത്മഹത്യക്കുറിപ്പ്. ബി.കെ. ബന്‍സാലും മകന്‍ യോഗേഷും ചൊവ്വാഴ്ചയാണ് ആത്മഹത്യ ചെയ്തത്.  

ആത്മഹത്യക്കുറിപ്പില്‍ സി.ബി.ഐ ഡി.ഐ.ജി, രണ്ടു വനിതാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് പരാമര്‍ശമുള്ളത്. ഇവര്‍ തന്‍െറ ഭാര്യയെയും മകളെയും പീഡിപ്പിച്ചതായി കുറിപ്പില്‍ പറയുന്നു.  ബന്‍സാലിന്‍െറ അറസ്റ്റിനു ശേഷം ഭാര്യ സത്യബാലയും മകള്‍ നേഹയും ആത്മഹത്യ ചെയ്യുകയായിരുന്നു.

ജൂലൈ 16നാണ് മുംബൈയിലെ സ്വകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ ബന്‍സാല്‍ അറസ്റ്റിലായത്. ബന്‍സാല്‍ എഴുതിയ ഏഴു പേജും യോഗേഷ് എഴുതിയ രണ്ടു പേജുമുള്ള ആത്മഹത്യക്കുറിപ്പാണ് ലഭിച്ചത്. ആരോപണം നേരിട്ട സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സി.ബി.ഐ ബുധനാഴ്ച വകുപ്പുതല അന്വേഷണം ആരംഭിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.