ബി.ജെ.പി സഹായിച്ചില്ലെന്ന് നവ്ജ്യോത് കൗര്‍ സിദ്ദു

അമൃത്സര്‍: ശിരോമണി അകാലി ദളിനെതിരെ ആക്ഷേപമുന്നയിച്ചപ്പോഴെല്ലാം പാര്‍ട്ടി തന്നോട് മിണ്ടാതിരിക്കാനാണ് ആവശ്യപ്പെട്ടതെന്ന് ബി.ജെ.പിയില്‍നിന്ന് രാജിവെച്ച പഞ്ചാബ് എം.എല്‍.എ നവ്ജ്യോത് കൗര്‍ സിദ്ദു. ഭര്‍ത്താവും മുന്‍ ക്രിക്കറ്റ് താരവുമായ നവ്ജ്യോത് സിങ് സിദ്ദു രാജിവെച്ചതിന് പിന്നാലെയാണ് ഇവരും രാജിവെച്ചത്. ബി.ജെ.പിയില്‍നിന്ന് രാജിവെച്ചെങ്കിലും എം.എല്‍.എ സ്ഥാനം രാജിവെക്കില്ളെന്നും അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തിലെ ജനങ്ങള്‍ക്കുവേണ്ടി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും അവര്‍ വ്യക്തമാക്കി. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടില്ളെന്ന് ആക്ഷേപമുന്നയിച്ചപ്പോഴെല്ലാം പാര്‍ട്ടി മിണ്ടാതിരിക്കാനാണ് പറഞ്ഞതെന്നും ശിരോമണി അകാലി ദള്‍ ബി.ജെ.പി പ്രവര്‍ത്തകരെ പീഡിപ്പിക്കുകയാണെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.