രാജസ്ഥാനിലെ പാഠപുസ്തകത്തില്‍ ‘ഗോമാതാവും’

ജയ്പൂര്‍: ‘ഗോമാതാവിനെ’ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി രാജസ്ഥാന്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി വസുന്ധര രാജക്ക് കീഴിലുള്ള ബി.ജെ.പി മന്ത്രിസഭയാണ് പാഠപുസ്തകത്തില്‍ പശുവിനെ കുറിച്ചുള്ള അധ്യായം ഉള്‍പ്പെടുത്തിയത്. പത്താം ക്ളാസിലെ ഹിന്ദി പുസ്തകത്തിലാണ് പശുവിനെ ഗോമാതാവാക്കി ചിത്രീകരിച്ചത്. മക്കള്‍ ആയ വിദ്യാര്‍ഥികള്‍ക്ക് അമ്മയായ പശു എഴുതുന്ന കത്തായാണ് ഈ പാഠഭാഗം അവതരിപ്പിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളെ പുത്രന്‍മാരെ, പുത്രിമാരെ എന്ന് അഭിസംബോധന ചെയ്ത് തുടങ്ങുന്ന അധ്യായത്തില്‍ ഹിന്ദു ദൈവങ്ങള്‍ക്കൊപ്പം പശുവിന്‍റെ വലിയ ചിത്രവും നല്‍കിയിരിക്കുന്നു.

ഓരോ പൗരനും വ്യക്തി പ്രഭാവം, ദീര്‍ഘായുസ്സ്, ആരോഗ്യം,സന്തോഷം,അഭിവൃദ്ധി എന്നിവ നല്‍കുന്നത് ഞാന്‍ ആണെന്ന് പശു കുട്ടികളോട് പറയുന്നു.  കൂടാതെ എന്‍െറ പാലും വെണ്ണയും ആരോഗ്യത്തിന് നല്ലതാണെന്നും എന്‍െറ മൂത്രം  മരുന്നായിട്ട്  ജനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും പശു പറയുന്നുണ്ട്.  

പശുവിനെ കുറിച്ച് കുട്ടികള്‍ക്ക് നല്ല രീതിയിലുള്ള അവബോധം നല്‍കാന്‍ ഈ പാഠപുസ്തകം ഗുണകരമാവുമെന്ന് ഗോമന്ത്രാലയം കൈകാര്യം ചെയ്യുന്ന ഒട്ടാറാം ദേവസി പറഞ്ഞു.  അതേസമയം, രാജസ്ഥാന്‍ സര്‍ക്കാറിന്‍െറ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ് ഈ പാഠമെന്ന ശക്തമായ വിമര്‍ശനങ്ങള്‍ ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.