ലാത്തൂർ: വെള്ളത്തിനായി കാത്തുനിന്ന വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. കേവൽഭായ് കാംബ്ളേ(45)യാണ് കുഴൽകിണറിലെ വെള്ളത്തിനായി ക്യൂവിൽ നിൽക്കവെ മരിച്ചത്. വെള്ളത്തിന് വേണ്ടി രണ്ടുമണിക്കൂറിലധികം നേരംതുടർച്ചയായി വെയിലിൽ നിന്നതായിരിക്കാം മരണ കാരണമെന്ന് കരുതുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മഹാരാഷ്ട്രയിലെ ലാത്തൂർ രാജ്യത്തെ ഏറ്റവുമധികം വരൾച്ച അനുഭവപ്പെടുന്ന മേഖലയാണ്. രൂക്ഷമായ ജലക്ഷാമമാണ് ഇവിടെ അനുഭവപ്പെടുന്നത്. ശുദ്ധജലത്തിന് വേണ്ടി ഇവിടെത്തെ ജനങ്ങൾ നെട്ടോട്ടമോടുകയാണ്. ബീഡിൽ കഴിഞ്ഞ മാസം വെള്ളം കൊണ്ടുവരുന്നതിനിടെ രണ്ടു കുട്ടികൾ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.