ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിനെതിരായ നീക്കം ശക്തമാക്കുന്നതിന്‍െറ ഭാഗമായി കോണ്‍ഗ്രസ് പാര്‍ലമെന്‍റ് ഉപരോധിക്കും. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അട്ടിമറി, വരള്‍ച്ച, പ്രതിപക്ഷത്തിനെതിരായ നുണപ്രചാരണം എന്നിവ ചൂണ്ടിക്കാട്ടിയാണ് ഉപരോധം. മേയ് ആറിന് രാവിലെ ജന്തര്‍മന്തറില്‍ നിന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുടെ നേതൃത്വത്തില്‍ പ്രകടനമായി എത്തിയാണ് ഉപരോധം തുടങ്ങുക.
അരുണാചലിലും ഉത്തരാഖണ്ഡിലും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അട്ടിമറിച്ച നടപടിയുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധമെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സര്‍ജെവാല പറഞ്ഞു.
പാര്‍ട്ടി നടത്തുന്ന ജനാധിപത്യ രക്ഷാ മാര്‍ച്ചിന്‍െറ സമാപനമെന്ന നിലക്കാണ് ഉപരോധം. കഴിഞ്ഞ വര്‍ഷം വിവാദമായ ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്‍െറ ഭാഗമായി രാം ലീല മൈതാനത്ത് നടത്തിയ പരിപാടിക്ക് ശേഷം പാര്‍ട്ടി തലസ്ഥാനത്ത് നടത്തുന്ന വിപുലമായ പ്രതിഷേധ പരിപാടിയായിരിക്കുമിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.