ഛത്തിസ്ഗഢില്‍ കുഴിബോംബ് സ്ഫോടനം: ഏഴ് സി.ആര്‍.പി.എഫ് ഭടന്മാര്‍ കൊല്ലപ്പെട്ടു

റായ്പുര്‍: ഛത്തിസ്ഗഢിലെ നക്സല്‍ മേഖലയായ ദന്തേവാഡ ജില്ലയില്‍ മാവോവാദികള്‍ സ്ഥാപിച്ച കുഴിബോംബ് സ്ഫോടനത്തില്‍ ഏഴ് സി.ആര്‍.പി.എഫ് ഭടന്മാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങള്‍ നക്സലൈറ്റുകള്‍ കൊള്ളയടിച്ചു. മെലവാദ ഗ്രാമത്തിലെ ബസാരസ്കൗകോണ്ടയിലാണ് സി.ആര്‍.പി.എഫ് ഭടന്മാര്‍ സഞ്ചരിച്ച ടാറ്റ മിനിട്രക് സ്ഫോടനത്തിനിരയായത്. വൈകീട്ട് നാലുമണിയോടെ നടന്ന സ്ഫോടനത്തില്‍ ഏഴു പേരും തല്‍ക്ഷണം കൊല്ലപ്പെട്ടു.

നക്സലുകളെ നേരിടാനായി സൗത് ബസ്തര്‍ മേഖലയില്‍ വിന്യസിച്ച 230ാമത് ബറ്റാലിയനില്‍പെട്ടവരാണ് കൊല്ലപ്പെട്ടവര്‍. ശക്തമായ സ്ഫോടനത്തില്‍ സൈനികര്‍ സഞ്ചരിച്ച ട്രക് നിരവധി ഭാഗങ്ങളായി തെറിച്ചുവീണു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.