ബംഗളൂരു: രാജ്യസുരക്ഷയുടെ ഭാഗമായ ഭൗമനിരീക്ഷണത്തിനുള്ള ഐ.എസ്.ആര്‍.ഒയുടെ പുതിയ ഉപഗ്രഹം ജൂണ്‍ 22ന് വിക്ഷേപിക്കും. കാര്‍ട്ടോസാറ്റ്-2 സി എന്ന ഉപഗ്രഹമാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിലെ രണ്ടാമത്തെ വിക്ഷേപണത്തറയില്‍നിന്ന് രാവിലെ 9.25ന് ഇന്ത്യയുടെ വിശ്വസ്ത ബഹിരാകാശവാഹനമായ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്ളില്‍ (പി.എസ്.എല്‍.വി) ബഹിരാകാശത്തേക്ക് ഉയരുക. പി.എസ്.എല്‍.വിയുടെ സി-34 വാഹനമാണ് ഇതിനെ ഭ്രമണപഥത്തിലത്തെിക്കുക. ഇന്ത്യയിലെ സര്‍വകലാശാലകളില്‍നിന്നുള്ള രണ്ടും വിദേശ രാജ്യങ്ങളില്‍നിന്നുള്ള 17ഉം ഉള്‍പ്പെടെ 19 ചെറു ഉപഗ്രഹങ്ങളും ഇതിനൊപ്പമയക്കും.
സൈനിക ആവശ്യത്തിനുള്ള ഉപഗ്രഹം വിക്ഷേപിക്കുന്നതോടെ ഈ ആവശ്യത്തിന് ഉപഗ്രഹത്തെ ആശ്രയിക്കുന്ന ചൈനയോടും അമേരിക്കയോടും ഇന്ത്യക്ക് കിടപിടിക്കാനാകും. അഹ്മദാബാദിലെ സ്പേസ് ആപ്ളിക്കേഷന്‍സ് കേന്ദ്രത്തിലെ ശാസ്ത്രജ്ഞരാണ് ഉപഗ്രഹം വികസിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.