ന്യൂഡൽഹി: മിസൈൽ കയറ്റുമതിയിൽ കുതിച്ച് ചാട്ടം ലക്ഷ്യമിട്ട് ഇന്ത്യ വിയറ്റ്‌നാമടക്കമുള്ള രാജ്യങ്ങള്‍ക്ക് നൂതന ക്രൂസ് മിസൈല്‍ സംവിധാനം വില്‍ക്കാന്‍ തയ്യാറെടുക്കുന്നു. ഇന്ത്യ– റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് മിസൈല്‍ പതിനഞ്ചോളം രാജ്യങ്ങള്‍ക്ക് വില്‍ക്കാനാണ് തീരുമാനം. ഏറ്റവും കൂടുതല്‍ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയ്ക്ക് ഇത് വഴി കയറ്റുമതിയിലും വന്‍ വളര്‍ച്ച നേടാന്‍ സഹായകമാകും.
അഞ്ചു രാജ്യങ്ങള്‍ക്കുള്ള ആയുധവില്‍പന ഊര്‍ജിതമാക്കണമെന്ന് ബ്രഹ്മോസ് എയറോ സ്‌പേസിനു പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശം നല്‍കി. ആദ്യപടിയായി വിയറ്റ്‌നാം, ഇന്തോനേഷ്യ,ദക്ഷിണാഫ്രിക്ക, ചിലി, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്കാകും ഇന്ത്യ മിസൈല്‍ സംവിധാനം കൈമാറുന്നത്. എന്നാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂവെന്നാണ് വിവരം.
ഫിലിപ്പീന്‍സ്, മലേഷ്യ, തായ്‌ലന്‍ഡ്, യു.എ.ഇ തുടങ്ങിയ പതിനൊന്ന് രാജ്യങ്ങളും ഇതിനകം താല്‍പര്യംഅറിയിച്ചിട്ടുണ്ട്. ബ്രഹ്മോസ് മിസൈല്‍ ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ മുതല്‍ ആശങ്ക പ്രകടിപ്പിച്ചിരുന്ന ഏക രാജ്യംചൈനയായിരുന്നു.ലോകത്തിലെ ഏറ്റവും വേഗതയേറിയ മിസൈലാണ് ബ്രഹ്മോസ്. കരയില്‍നിന്നും അന്തര്‍വാഹിനികളില്‍ നിന്നും ഒരുപോലെ വിക്ഷേപിക്കാനാവും എന്നതാണ് ഇതിെൻറ പ്രത്യേകഥ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.