‘മേക് ഇന്‍ ഇന്ത്യ’ ലോഗോ രൂപകല്‍പന ചെയ്തത് വിദേശ കമ്പനിയെന്ന് വിവരാവകാശരേഖ

ഭോപാല്‍: ഇന്ത്യയെ നിക്ഷേപകേന്ദ്രമാക്കുമെന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊട്ടിഘോഷിക്കപ്പെട്ട പദ്ധതി ‘മേക് ഇന്‍ ഇന്ത്യ’യുടെ ലോഗോ രൂപകല്‍പന ചെയ്തത് വിദേശ കമ്പനിയെന്ന് വിവരാവകാശരേഖ. യു.എസിലെ ഓറിഗണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പരസ്യ ഏജന്‍സി വെയ്ഡന്‍ പ്ളസ് കെന്നഡിയാണ് ലോഗോ നിര്‍മിച്ചത്.

മധ്യപ്രദേശുകാരനായ ആക്ടിവിസ്റ്റ് ശേഖര്‍ ഖൗറിന് വിവരാവകാശനിയമപ്രകാരം നല്‍കിയ മറുപടിയിലാണ് വാണിജ്യ-വ്യവസാന മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കുന്നത്. ലോഗോ രൂപകല്‍പനക്ക് ടെന്‍ഡര്‍ വിളിച്ചിട്ടില്ല. 2014-15ല്‍ ക്രിയേറ്റിവ് ഏജന്‍സിക്കുവേണ്ടി ടെന്‍ഡര്‍ വിളിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് വെയ്ഡന്‍ പ്ളസ് കെന്നഡി ഇന്ത്യ ലിമിഡറ്റിനെ തെരഞ്ഞെടുത്തത്.  

ലോഗോ രൂപകല്‍പനക്കു  ചെലവായ തുകയെത്രയെന്ന ചോദ്യത്തിന് ലോഗോക്കു മാത്രമായി പ്രത്യേകം പണം നല്‍കിയിട്ടില്ളെന്നാണ് മറുപടി. പദ്ധതിയുടെ പരസ്യത്തിനും പ്രചാരണത്തിനും 11 കോടി രൂപ നല്‍കി. ലോഗോ ഇന്ത്യയില്‍തന്നെ ചെയ്തിരുന്നെങ്കില്‍ അത് നല്ല സന്ദേശമായിരുന്നേനേ എന്ന് ഖൗര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.