കെജ് രിവാളിനും കീർത്തി ആസാദിനുമെതിരെ ഡി.ഡി.സി.എയുടെ മാനനഷ്ടക്കേസ്

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ, ബി.ജെ.പി എം.പി കീർത്തി ആസാദ് എന്നിവർക്കെതിരെ ഡൽഹി ആൻഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ (ഡി.ഡി.സി.എ) മാനനഷ്ടക്കേസ് ഫയൽ ചെയ്തു. അഴിമതിയും സാമ്പത്തിക തിരിമറിയും ആരോപിച്ചതിനെ തുടർന്നാണ് ഇരുവർക്കുമെതിരെ ഡി.ഡി.സി.എ കേസ് കൊടുത്തത്. ഡൽഹി ഹൈകോടതിയിലാണ് ഹരജി നൽകിയത്.

2.5 കോടി രൂപ ആവശ്യപ്പെട്ടാണ് ഹരജി നൽകിയതെന്ന് ഡി.ഡി.സി.എ ട്രഷറർ രവീന്ദർ മഞ്ചന്ത അറിയിച്ചു. ഡി.ഡി.സിഎക്കെതിരെയുള്ള സാമ്പത്തിക തിരിമറി, സെലക്ഷൻ ആരോപണങ്ങൾ എന്നിവ ക്രിക്കറ്റ് അസോസിയേഷനെ അപകർത്തിപ്പെടുത്തുന്നതാണെന്ന് അഭിഭാഷകൻ സംഗ്രം പട്നായിക് പറഞ്ഞു.

കെജ് രിവാളിനും മറ്റ് അഞ്ച് എ.എ.പി നേതാക്കൾക്കുമെതിരെ കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ് ലി കൊടുത്ത മാനനഷ്ടക്കേസ് ഇപ്പോൾ നിലവിലുണ്ട്. ഡി.ഡി.സി.എയിൽ നടന്ന അഴിമതിയിൽ ജെയ്റ്റ് ലിക്ക് പങ്കുണ്ടെന്നായിരുന്നു കെജ് രിവാൾ ആരോപിച്ചത്. 10 കോടിയുടെ നഷ്ടപരിഹാരമാണ് ജെയ്റ്റ് ലി ഹരജിയിൽ ആവശ്യപ്പെട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.