സി.ബി.എസ്.ഇ സ്കൂളുകളില്‍ പാക്കറ്റ് ഭക്ഷണം ‘ഒൗട്ട്’

ന്യൂഡല്‍ഹി: ചിപ്സ്, റെഡിമെയ്ഡ് നൂഡ്ല്‍സ് തുടങ്ങിയ പാക്കറ്റ് ഭക്ഷണങ്ങള്‍ കാന്‍റീനിലും സ്കൂളിന്‍െറ 200 മീറ്റര്‍ പരിധിയിലും ലഭ്യമാകുന്നില്ളെന്ന് ഉറപ്പുവരുത്താന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ (സി.ബി.എസ്.ഇ) സ്കൂളുകളോട് ആവശ്യപ്പെട്ടു. അനാരോഗ്യകരമായ ഭക്ഷണമില്ളെന്ന് ഉറപ്പുവരുത്താന്‍ വിദ്യാര്‍ഥികളുടെ ഭക്ഷണപ്പാത്രം പരിശോധിക്കാനും സ്കൂളുകള്‍ക്ക് അധികാരമുണ്ടെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി.  സ്കൂളുകളില്‍ സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്താന്‍ അധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും വിദ്യാര്‍ഥികളുടെയും കാന്‍റീന്‍ നടത്തിപ്പുകാരുടെയും പ്രതിനിധികളടങ്ങിയ കമ്മിറ്റി രൂപവത്കരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കമ്മിറ്റിയില്‍ 10 അംഗങ്ങള്‍ വരെയാകാം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.