അടുത്ത പ്രധാനമന്ത്രി: മോദിതന്നെ മുന്നിലെന്ന് സര്‍വേ

ന്യൂഡല്‍ഹി: ഇപ്പോള്‍ തെരഞ്ഞെടുപ്പു നടന്നാല്‍ പ്രധാനമന്ത്രിയാകാന്‍ കൂടുതല്‍ പിന്തുണ നരേന്ദ്ര മോദിക്കെന്ന് സര്‍വേ. ‘മൂഡ് ഓഫ് നേഷന്‍ ’ എന്ന പേരില്‍ ഇന്ത്യ ടുഡേയും കാര്‍വി ഇന്‍സൈറ്റും സംയുക്തമായി നടത്തിയ സര്‍വേയില്‍  50 ശതമാനം മോദിയെ പിന്തുണച്ചു. സോണിയ ഗാന്ധിക്കും അരവിന്ദ് കെജ്രിവാളിനും പിന്നിലായ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 13 ശതമാനം വോട്ട്  നേടി. എന്നാല്‍, 2014ല്‍ ലഭിച്ച 336 സീറ്റില്‍നിന്ന് എന്‍.ഡി.എ 304ലേക്ക് ചുരുങ്ങും. ജനപ്രീതിയുടെ കാര്യത്തില്‍ മുഖ്യമന്ത്രിമാരില്‍ 14 ശതമാനം വോട്ടോടെ കെജ്രിവാളും നിതീഷ് കുമാറും മുന്നിലത്തെി. മമതാ ബാനര്‍ജിയാണ് രണ്ടാമത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയാണെന്നും സര്‍വേ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.