ബി.ജെ.പിക്ക് പുതിയ ആസ്ഥാനം; മോദിയും അമിത് ഷായും ചേര്‍ന്ന് തറക്കല്ലിട്ടു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പുതുതായി നിര്‍മിക്കുന്ന ബി.ജെ.പി ആസ്ഥാനമന്ദിരത്തിന് തറക്കല്ലിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ ചേര്‍ന്നാണ് തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ചത്.  സെന്‍ട്രല്‍ ഡല്‍ഹിയില്‍ ഐ.ടി.ഒവിന് സമീപം ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗില്‍ രണ്ട് ഏക്കര്‍ സ്ഥലത്താണ് പുതിയ ആസ്ഥാനം ഉയരുന്നത്.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2018 ഡിസംബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി. നിലവില്‍ ബി.ജെ.പി ആസ്ഥാനം പ്രവര്‍ത്തിക്കുന്ന 11 അശോക് റോഡിലെ സര്‍ക്കാര്‍ ബംഗ്ളാവില്‍നിന്ന് അഞ്ചു കി.മീ. ദൂരമുണ്ട് ഇവിടേക്ക്. ഏഴുനിലകളിലായി 70 മുറികളാണ് ഒരുക്കുക. 8000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ 150 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാകും. രാജ്യമെമ്പാടുമുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിലാഷമാണ് പുതിയ പാര്‍ട്ടി ആസ്ഥാനമെന്ന് മോദി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.