‘അത് സംഭവിക്കാന്‍ പാടില്ലായിരുന്നു’- അല്‍ഫോന്‍സിന് അമിത് ഷായുടെ ഫോണ്‍കോള്‍

ന്യൂഡല്‍ഹി: ബി.ജെ.പി നേതാവും മുന്‍ ഐ.എ.എസ് ഓഫീസറുമായ അല്‍ഫോന്‍സ് കണ്ണന്താനത്തെ ചണ്ഡിഗഢ് അഡ്മിനിസ്ട്രേറ്ററായി നിയമിക്കുകയും പിന്നീട്  മരവിപ്പിക്കുകയും ചെയ്ത നടപടിയില്‍ ക്ഷമാപണം നടത്തി പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ.  ബുധനാഴ്ച രാത്രി അല്‍ഫോന്‍സിനെ ഫോണില്‍ നേരിട്ട് വിളിച്ചാണ് അമിത് ഷാ ഖേദപ്രകടനം നടത്തിയത്.

"നിയമനം മരവിപ്പിച്ചത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യമായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അത്തരമൊരു നടപടിയെടുക്കേണ്ടിവന്നതെന്ന്" അമിത് ഷാ വ്യക്തമാക്കിയതായി കണ്ണന്താനം മാധ്യമങ്ങളോട് പറഞ്ഞു. പഞ്ചാബില്‍ തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കയാണ്. ഈ സാഹചര്യത്തിലാണ് തന്നെ നിയമിക്കുന്നതിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ടു വന്നിരിക്കുന്നത്. എതിര്‍പ്പുകളുണ്ടെങ്കില്‍ അത്തരമൊരു നിയമനം പാടില്ലായിരുന്നുവെന്നും കണ്ണന്താനം പറഞ്ഞു. ആഗസ്റ്റ് 13 നാണ് അമിത് ഷാ നേരിട്ട് ചണ്ഡിഗഢ് അഡ്മിനിസ്ട്രേറ്റര്‍ നിയമനത്തെ കുറിച്ച് തന്നെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബ്- ഹരിയാന ഗവര്‍ണറുടെ ചുമതലയിലില്ലാത്ത ഒരാളെ ചണ്ഡിഗഢ് അഡ്മിനിസ്ട്രേറ്ററായി നിയമിക്കുന്നതിനെതിരെ എന്‍.ഡി.എ സഖ്യകക്ഷിയും പഞ്ചാബ് മുഖ്യമന്ത്രിയും രംഗത്തത്തെുകയായിരുന്നു. തുടര്‍ന്ന് ആഗസ്റ്റ് 17 ന് രാത്രി ഏറെ വൈകിയാണ് നിയമനം പിന്‍വലിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.