ന്യൂഡല്‍ഹി: പ്രമുഖ വ്യവസായി വിജയ് മല്യയുടെ പാസ്പോര്‍ട്ട് റദ്ധാക്കാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) റീജണല്‍ പാസ്പോര്‍ട്ട് ഓഫിസിനോട് ആവശ്യപ്പെട്ടു. അന്വേഷണത്തിന് സഹകരിക്കാതെ മല്യ രാജ്യം വിട്ടെന്നാരോപിച്ചാണ് ഇ.ഡി പാസ്പോര്‍ട്ട് ഓഫിസിനെ സമീപിച്ചത്.
തുടര്‍ച്ചയായി സമന്‍സ് അയച്ചിട്ടും മല്യ അന്വേഷണ ഏജന്‍സിക്കു മുമ്പില്‍ ഹാജരായിട്ടില്ലായിരുന്നു. ഇത് മൂന്നാം തവണയാണ് മല്യക്ക് ഇ.ഡി സമന്‍സ് അയക്കുന്നത്. ഏപ്രില്‍ ഒമ്പതിന് ഹാജരാവാനായിരുന്നു അവസാനത്തെ നോട്ടീസ്.
കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെയുള്ള നിയമപ്രകാരം മല്യയുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടണമെന്നും ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം മുംബൈ പ്രത്യേക കോടതിയെ സമീപിച്ചിരുന്നു.
വായ്പ എടുത്തതു വഴി 9000കോടിയിലധികം രൂപ രാജ്യത്തെ വിവിധ പൊതുമേഖലാ ബാങ്കുകളിലായി മല്യ തിരിച്ചടക്കാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.