ഷീന ബോറ കേസ്: പ്രതികളുടെ കസ്റ്റഡി നീട്ടി

മുംബൈ: ഷീന ബോറ കൊലക്കേസ് പ്രതികളായ ഇന്ദ്രാണി മുഖർജി, മുൻ ഭർത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവർ ശ്യാംവർ റായ് എന്നിവരുടെ ജുഡീഷ്യൽ കസ്റ്റഡി നവംബർ ഏഴുവരെ നീട്ടി. മൂവരെയും ജയിലിൽ ചോദ്യംചെയ്യാൻ മജിസ്ട്രേറ്റ് എൻ.ബി. ഷിണ്ഡെ സി.ബി.ഐക്ക് അനുമതി നൽകി. രണ്ടുതവണ ഇന്ദ്രാണിയെ ചോദ്യംചെയ്തെന്നും കൂടുതൽ ചോദ്യംചെയ്യേണ്ടതുണ്ടെന്നും സി.ബി.ഐ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

എന്നാൽ, ഇന്ദ്രാണിയുടെ ആരോഗ്യനില മോശമാണെന്നും ചികിത്സ ആവശ്യമാണെന്നും പറഞ്ഞ ഇന്ദ്രാണിയുടെ അഭിഭാഷക, ചോദ്യംചെയ്യാനുള്ള സി.ബി.ഐ അപേക്ഷയെ എതിർത്തു. ഇന്ദ്രാണിയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട റിപ്പോർട്ട് വാങ്ങിയ ശേഷമേ അവരെ ചോദ്യംചെയ്യാവൂ എന്ന നിർദേശത്തോടെയാണ് കോടതി സി.ബി.ഐക്ക് അനുമതി നൽകിയത്.

സി.ബി.ഐ ആവശ്യപ്പെട്ട പ്രകാരം ശബ്ദ സാമ്പ്ൾ നൽകാനുള്ള ശാരീരിക, മാനസികാവസ്ഥയിലല്ല ഇന്ദ്രാണിയെന്ന് അവരുടെ അഭിഭാഷക കോടതിയിൽ പറഞ്ഞു. ശബ്ദ സാമ്പ്ൾ കൊടുക്കാൻ കഴിയില്ലേ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ഇന്ദ്രാണിയുടെ മറുപടി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.