ദാദ്രിയില്‍ ശുദ്ധികലശം നടത്തുമെന്ന് പൂജാരി

ലഖ്നോ: പശുമാംസം വീട്ടില്‍ സൂക്ഷിച്ചെന്നാരോപിച്ച് മുസ്ലിം കുടുംബനാഥനെ കൊലപ്പെടുത്തിയ ദാദ്രി ഗ്രാമത്തില്‍ ശുദ്ധികലശം നടത്തുമെന്ന് ക്ഷേത്രപൂജാരി. ബിസാര ഗ്രാമത്തിലെ ക്ഷേത്രപൂജാരി സാധ്വി ഹര്‍സിധി ഗിരിയാണ് ഗോമൂത്രവും ഗംഗാജലവും ഉപയോഗിച്ച് ശുദ്ധികലശം നടത്തുമെന്ന് പ്രഖ്യാപിച്ചത്. പരിപാടി നടത്തരുതെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പിന്നോട്ടില്ളെന്ന നിലപാടിലാണ് സാധ്വി. മുഹമ്മദ് അഖ്ലാഖിന്‍െറ മരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ ഗ്രാമത്തെ മലിനമാക്കിയെന്നും അതിനാല്‍ ശുദ്ധികലശം നടത്താന്‍ ഗ്രാമവാസികള്‍ തീരുമാനിച്ചുവെന്നുമാണ് ക്ഷേത്രത്തില്‍ പുതുതായി ചുമതലയേറ്റ സാധ്വി ഹര്‍സിധി പറയുന്നത്. ആഹ്വാനം നടത്തിയ ക്ഷേത്രത്തിലും ശുദ്ധികലശം നടത്തുമെന്ന് അവര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.