ഗാന്ധിനഗർ: അക്ഷർധാം ക്ഷേത്ര ആക്രമണക്കേസിൽ മുഖ്യസൂത്രധാരനെന്ന് ആരോപിക്കപ്പെട്ട മുഹമ്മദ് യാസിൻ ഭട്ടിനെ ഗുജറാത്ത് ഭീകര വിരുദ്ധ സ്ക്വാഡ് അറസ്റ്റുചെയ്തു. ജമ്മു-കശ്മീരിലെ അനന്ദ്നാഗിലെ മരമില്ലിൽ ജോലിചെയ്തുവരവേ ആസൂത്രിതമായാണ് ഭട്ടിനെ അറസ്റ്റ്ചെയ്തത്.
2002 സെപ്റ്റംബര്‍ 24നാണ് അക്ഷര്‍ധാം ക്ഷേത്രത്തിൽ ഭീകരർ 32 പേരെ വെടിവെച്ചുകൊന്നത്. രണ്ടു ദേശീയ സുരക്ഷാസേന കമാന്‍ഡോകളും രണ്ടു പൊലീസ് കമാന്‍ഡോകളും അന്നു കൊല്ലപ്പെട്ടു. ലശ്കറെ ത്വയിബ പ്രവർത്തകനായ ഭട്ട് സംഭവശേഷം പാക് അധീന കശ്മീരിലേക്ക് രക്ഷപ്പെെട്ടന്നായിരുന്നു പൊലീസ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.