ഒഡീഷയിൽ 17കാരിയെ തട്ടികൊണ്ടുപോയി ഫാമിൽ പൂട്ടിയിട്ട് 22 ദിവസം ബലാത്സംഗം ചെയ്തു

ഭുവനേശ്വർ: ഒഡീഷയിലെ കട്ടക്കിൽ വീട്ടിൽ നിന്നിറങ്ങിയ 17കാരിയെ തട്ടികൊണ്ടുപോയി ഫാമിൽ പൂട്ടിയിട്ട് 22 ദിവസത്തോളം കൂട്ടബലാത്സംഗത്തിനിരയാക്കി. വീട്ടുകാരുമായി വഴക്കിട്ട് പോയ പെൺകുട്ടിയെ സഹായം വാഗ്ദാനം ചെയ്ത് യുവാവ് അടുത്തുള്ള ഫാമിലെത്തിച്ച് പൂട്ടിയിടുകയായിരുന്നു. പിന്നീട് ഇയാളും സുഹൃത്തു ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പൊലീസ് അറിയിച്ചു. ഫാമിൽ നിയമവവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന പരാതിയെ തുടർന്ന് റെയ്ഡിനെത്തിയ പൊലീസ് സംഘമാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്.

കഴിഞ്ഞ മാസമാണ് ടിർട്ടോൾ സ്വദേശിയായ പെൺകുട്ടി രക്ഷിതാക്കളുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയത്. തിരിച്ച് വീട്ടിലേക്ക് തന്നെ പോകാനായി കട്ടക്കിലെ ഒ.എം.പി സ്ക്വയറിൽ ബസ് കാത്തിരിക്കുമ്പോഴാണ് ബൈക്കിലെത്തിയ യുവാവ് വീട്ടിലെത്തിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ ഒപ്പംകൂട്ടിയത്. വീട്ടിലേക്ക് പോകുന്നതിന് പകരം ഗതിരൗട്ട്പട്ന ഗ്രാമത്തിലുള്ള ഒരു

ഫാമിലെത്തിലെത്തിച്ച് പൂട്ടിയിടുകയായിരുന്നു. ഇയാളും സുഹൃത്തും ചേർന്ന് 22 ദിവസത്തോളം പീഡിപ്പിച്ചുവെന്ന് ജില്ലാ ശിശുക്ഷേമ സമിതിക്ക് പരാതിയിൽ പെൺകുട്ടി വ്യക്തമാക്കി.

ഫാമിൽ നിയമവിരുദ്ധമായ കാര്യങ്ങൾ നടക്കുന്നുവെന്ന് സംശയിച്ച് നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തെരച്ചിലിലാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. ജില്ലാ ശിശു ക്ഷേമ സമിതിക്ക് മുന്നിൽ ഹാജരാക്കിയ പെൺകുട്ടിയെ അനാഥാലയത്തിലേക്ക് മാറ്റി. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാളുടെ സുഹൃത്തിനെ കുറിച്ച് സൂചന ലഭിച്ചതായി കട്ടക്ക് ഡെപ്യൂട്ടി പൊലീസ് കമീഷണർ പ്രതീക് സിങ് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.