ന്യൂഡൽഹി: വളരെ സാവധാനമാണെങ്കിലും ഇന്ത്യയിലെ കൊറോണ ബാധിതരുടെ എണ്ണം 100 കവിഞ്ഞു. മഹാരാഷ്ട്രയിൽ 12 പേർക്കുകൂടി പുതുതായി രോഗബാധ സ്ഥിരീകരിച്ചതോടെ, എണ്ണം 108ൽ എത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രണ്ടു ദിവസത്തിനിടെ, മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുൻകരുതൽ നടപടികൾ തുടരും. കഴിഞ്ഞദിവസം കലബുറഗി സ്വദേശിയായ 76കാരനും ഡൽഹി സ്വദേശിനിയായ 68കാരിയും മരിച്ചതൊഴിച്ചാൽ കോവിഡുമായി ബന്ധപ്പെട്ട് രണ്ടു ദിവസത്തിനിടെ അത്യാഹിതങ്ങളില്ല. എണ്ണക്കണക്കിൽ മഹാരാഷ്ട്രയാണ് മുന്നിൽ -31. ഇതുവരെ മുന്നിലുണ്ടായിരുന്ന കേരളത്തിൽ 24 പേർക്കാണ് രോഗം ബാധിച്ചത്. മൂന്നു പേർക്ക് ഭേദമായി.
നിലവിലെ സാഹചര്യമനുസരിച്ച് ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും വൈറസ് മാരകമായി പടർന്നുപിടിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട കാര്യമില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മഹാരാഷ്ട്ര യിൽ സൗദി അറേബ്യയിൽനിന്ന് മടങ്ങിയെത്തിയ 71കാരൻ മരിച്ചത് കോവിഡ് ബാധയെ തുടർന്നല്ലെന്ന് വ്യക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.