ന്യൂഡൽഹി: ലാൻഡ് ക്രൂയിസർ പ്രാഡോയുടെ മൂന്നാം തലമുറ മോഡൽ വിപണിയിലെത്തിച്ച് ടോയോട്ട. 92.6 ലക്ഷമാണ് മൂന്നാം തലമുറയുടെ ഷോറും വില. ഡൽഹി ഒാേട്ടാ എക്സ്പോയിലാണ് പ്രാഡോയെ ടോയോട്ട ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ചത്. ഫ്രാങ്ക്ഫർട്ട് മോേട്ടാ ഷോയിലായിരുന്നു ആഗോളതലത്തിൽ ആദ്യമായി പ്രാഡോയെത്തിയത്.
പുതിയ പ്രാഡോയിൽ ചില മാറ്റങ്ങൾ വരുത്താൻ ടോയോട്ട മുതിർന്നിട്ടുണ്ട്. ന്യൂ ജെൻ ലുക്കിനായി ഗ്രില്ലിനെ കമ്പനിയൊന്ന് അഴിച്ചു പണിതിട്ടുണ്ട്. എൽ.ഇ.ഡി ലാമ്പിെൻറ ഡിസൈനിലും മാറ്റം വരുത്തി. ബംബറിലും പുതുമ നിലനിർത്താൻ ടോയോട്ടക്ക് സാധിച്ചിട്ടുണ്ട്. അകത്തളത്തും മാറ്റം പ്രകടമാണ്. ഇൻസ്ട്രുമെേൻറഷൻ ക്ലസ്റ്റിലും സെൻറർ കൺസോളിലുമാണ് വ്യത്യാസം വരുത്തിയിരിക്കുന്നത്. 8.0 ഇഞ്ച് ഇൻഫോടെയിൻമെൻറ് സിസ്റ്റമാണ് നൽകിയിരിക്കുന്നത്. പനോരമിക് വ്യൂ മോണിറ്ററും ഇതിനൊപ്പം ഇണക്കി ചേർത്തിരിക്കുന്നു.
എൻജിനിൽ കാര്യമായ മാറ്റങ്ങൾക്ക് ടോയോട്ട മുതിർന്നിട്ടില്ല. 3.0 ലിറ്റർ ഡീസൽ എൻജിനാണ് എസ്.യു.വിക്ക് കരുത്ത് പകരുക. 170 പി.എസ് പവറും 410 എൻ.എം ടോർക്കും എൻജിനിൽ നിന്ന് പ്രതീക്ഷിക്കാം. മൂന്ന് വ്യത്യസ്ത മോഡുകളിൽ പ്രാഡോക്കുണ്ട്. കംഫർട്ട്, നോർമൽ, സ്പോർട്ട് എന്നിവയാണ് മോഡുകൾ. ഫോർ വീൽ ഡ്രൈവ് സിസ്റ്റം സ്റ്റാൻഡേർഡായി നൽകിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.