ദുബൈ: രാഹുൽ ഗാന്ധിയുടെ യു.എ.ഇ സന്ദർശനത്തോടനുബന്ധിച്ച് കോൺഗ്രസ് അനുഭാവികൾക് കിടയിൽ ഉണ്ടായ ആവേശം ഇപ്പോഴും തുടരുന്നു എന്നതിന് തെളിവായിരുന്നു യൂത്ത് വിങ് യു.എ.ഇ യുടെ നേതൃത്വത്തിൽ ദുബൈ താജ് ഹോട്ടലിൽ നടന്ന ‘ഇന്ത്യൻ യൂത്ത് വോയിസ്, അർജ് ടു എക്സ്പ്ലോഡ്’ എന്ന സെമിനാർ. കോൺഗ്രസ് പ്രകടന പത്രിക സെമിനാർ വിശദമായി വിലയിരുത്തി. പിന്നോക്ക വിഭാഗക്കാരെയും പട്ടിണി പാവങ്ങളേയും സമൂഹത്തിെൻറ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിെൻറ ഭാഗമായി ആവിഷ്ക്കരിച്ച ‘ന്യായ് ’ അടക്കമുള്ള പദ്ധതികളും ചർച്ച ചെയ്തു.
മിനിമം വാർഷിക വരുമാനമായി 72000 രൂപ നൽകുവാൻ തക്കതായിട്ടുള്ള ബ്രിഹത്തായ പദ്ധതി ആവിഷ്ക്കരിക്കുകയും അത് നടപ്പിലാക്കുവാൻ തക്കവണ്ണമുള്ള മാർഗ നിർദ്ദേശങ്ങൾ ലഭിക്കുന്ന വിധത്തിലുള്ള സെമിനാർ ആണ് നടന്നത്. ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കുവാനും, മതേതര മൂല്യങ്ങൾ സംരക്ഷിക്കുവാനും രാഹുൽ ഗാന്ധിക്ക് സാധിക്കുമെന്ന് സെമിനാർ അഭിപ്രായപ്പെട്ടു. ത്യത്താല എം.എൽ.എ വി.ടി. ബൽറാം മുഖ്യാതിഥിതിയായിരുന്നു. ഒ.ഐ.സി.സി. ഗ്ലോബൽ സെക്രട്ടറി അഡ്വ. ഹാഷിക്ക് ടി.കെ, യൂത്ത് വിങ് പ്രസിഡൻറ് ഹൈദർ തട്ടത്താഴത്ത്, ജനറൽ സെക്രട്ടറി ജിജോ ചിറക്കൽ, ട്രഷറർ സനീഷ് കുമാർ, വൈസ് പ്രസിഡൻറ് മിർഷാദ് നുള്ളിപ്പാടി, ഫിറോസ് കാസർകോഡ്, ബിബിൻ, പ്രണീഷ്, ഹഫീർ കണ്ണൂർ, എ.പി. ഫൈസൽ സയാനി തുടങ്ങിയവർ നേതൃത്വം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.