പിഴക്കാതെ സൈക്കിൾ ചവിട്ടാം

ദുബൈയിൽ സൈക്കിൾ യാത്രികരുടെ എണ്ണം ദിവസവും കൂടിവരുന്നതായാണ് കണക്ക്. നഗരത്തെ സൈക്കിൾ സൗഹൃദമാക്കാൻ ലക്ഷ്യമിട്ട് ഭരണാധികാരികൾ മുൻകൈയെടുത്ത് നടപ്പാക്കുന്ന പദ്ധതിയുടെ വിജയം കൂടിയാണ് സൈക്കിൾ യാത്രികർ വർധിക്കാൻ കാരണം. ഇതോടൊപ്പം തന്നെ, സൈക്കിൾ യാത്രികരുടെ സുരക്ഷക്കും മുഖ്യപരിഗണനയാണ് ദുബൈ നൽകുന്നത്.

ഇതിനായി ഇടക്കിടെ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും നിയമങ്ങൾ പുതുക്കുകയും ചെയ്യുന്നുണ്ട്. നിയമം ലംഘിക്കുന്നവർക്ക് 100 ദിർഹം മുതൽ മുകളിലേക്കാണ് പിഴ.  

പിഴ ഇങ്ങനെ

 ആർ.ടി.എ നിർദേശിച്ച സൈക്ലിങ് ലൈനുകൾ പാലിച്ചില്ലെങ്കിൽ : 200 ദിർഹം

 60 കിലോമീറ്റർ വേഗത്തിൽ പാഞ്ഞാൽ: 300

 മറ്റുള്ളവുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ സൈക്കിൾ ചവിട്ടിയാൽ: 300

 വാക്കിങിനും ജോഗിങിനുമായി നിശ്ചയിച്ചിരിക്കുന്ന പാതയിലൂടെ സൈക്കിൾ ചവിട്ടിയാൽ: 200

 റൈഡർ പെർമിറ്റില്ലാതെ സൈക്കിളോ ഇ-സ്കൂട്ടറോ ഓടിച്ചാൽ: 200

 ഹെൽമെറ്റില്ലാതെ യാത്ര ചെയ്താൽ: 200

 പരിധിയിൽ കൂടുതൽ ആളെ കയറ്റിയാൽ: 200

 ഓരോ പാതയിലും ആർ.ടി.എ നിശ്ചയിച്ചിരിക്കുന്ന വേഗ പരിധി ലംഘിച്ചാൽ: 100

 ഇലക്ടിക് സ്കൂട്ടറിൽ ഒന്നിൽ കൂടുതൽ ആളെ കയറ്റിയാൽ: 300

 സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ: 200

 സൈക്കിളിന് ആവശ്യമായ സാങ്കേതിക നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ: 300

 നിശ്ചിത സ്ഥലത്തല്ലാതെ പാർക്ക് ചെയ്താൽ: 200

 റോഡുകളിലും സൈക്കിൾ പാതകളിലും സ്ഥാപിച്ചിരിക്കുന്ന സൈൻ ബോർഡുകളിലെ നിർദേശം പാലിച്ചില്ലെങ്കിൽ: 200

 12 വയസിൽ താഴെയുള്ളവർ മുതിർന്നവരോടൊപ്പമല്ലാതെ സൈക്കിൾ ചവിട്ടിയാൽ: 200

 അപകടം ആർ.ടി.എയിലോ ദുബൈ പൊലീസിലോ ആംബുലൻസ് സർവീസിലോ അറിയിച്ചില്ലെങ്കിൽ: 300

 റോഡിന്‍റെ ഇടതുവശം ചേർന്ന് പോയില്ലെങ്കിൽ: 200

 അശ്രദ്ധമായി ലൈനുകൾ മാറിയാൽ: 200

 എതിർദിശയിൽ സൈക്കിൾ ചവിട്ടിയാൽ: 200

 മറ്റ് വാഹനങ്ങൾക്ക് തടസമാകുന്ന രീതിയിൽ സൈക്കിൾ ചവിട്ടിയാൽ: 300

 മറ്റൊരു വാഹനം ഉപയോഗിച്ച് സൈക്കിൾ കെട്ടിവലിക്കുകയോ സൈക്കിൾ ഉപയോഗിച്ച് മറ്റ് വാഹനങ്ങൾ കെട്ടിവലിക്കുകയോ ചെയ്താൽ: 300

 ആർ.ടി.എയുടെ അനുമതിയില്ലാതെ സംഘമായി സൈക്കിൾ പരിശീലനം നടത്തിയാൽ: ഒരാൾക്ക് 200 ദിർഹം വീതം

Tags:    
News Summary - You can ride a bicycle without making a mistake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.