അൽ ഖുത്തൈനയിൽ സേവ ഉദ്യോഗസ്ഥർ
ഷാർജ: അൽ ഖുത്തൈനയിലെ ഒന്ന്, രണ്ട്, നാല് മേഖലകളിൽ ജലവിതരണ ശൃംഖലയുടെ പ്രവൃത്തി പൂർത്തീകരിച്ച് ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (സേവ). മൊത്തം 42 കിലോമീറ്റർ നീളത്തിലുള്ള പ്രവൃത്തിക്ക് 2.1 കോടി ദിർഹമാണ് ചെലവിട്ടത്. അൽ ഖുത്തൈനയിലെ അഞ്ച്, ആറ് മേഖലകളിലേക്കുകൂടി പൈപ്പ് ലൈൻ നീട്ടുന്ന പ്രവൃത്തി നടന്നുവരുകയാണ്. ഈ വർഷം പകുതിയോടെ പ്രവൃത്തി പൂർത്തിയാകും.
ഷാർജ എമിറേറ്റിലുടനീളമുള്ള പുതിയ മേഖലകളിൽ ജലവിതരണ ശൃംഖലകൾ വ്യാപിപ്പിക്കുന്നതിനും പ്രസരണം മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ അതോറിറ്റി തുടരുകയാണെന്ന് ജലവകുപ്പ് ഡയറക്ടർ ഫൈസൽ അൽ സർക്കൽ പറഞ്ഞു. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശങ്ങൾക്കനുസരിച്ചാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
എമിറേറ്റിലെ ശുദ്ധജല വിതരണം ഉറപ്പുവരുത്തുന്നതിനായി അതോറിറ്റിയുടെ പദ്ധതികളുടെ ഭാഗമായാണ് പുതിയ ജലവിതരണ ശൃംഖലകൾ സ്ഥാപിക്കുന്നത്. ഏറ്റവും പുതിപാലിച്ചാണ് പൈപ്പുകൾ സ്ഥാപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.