അബൂദബി: ബുധനാഴ്ച ആരംഭിച്ച അബൂദബി ആർട്ടിൽ കേരളത്തെ പ്രതിനിധീകരിച്ച് പ്രശസ്ത കണ്ടമ്പററി ആർട്ടിസ്റ്റ് വിനോദ് വിലാസിനി. ഇന്ത്യൻ ജനതയുടെ രാഷ്്ട്രീയത്തെയും പരിസ്ഥിതി ബോധത്തെയും വിമർശനപരമായി അവലോകനം ചെയ്യുന്ന കലാസൃഷ്ടികളുമായാണ് വിനോദ് ഇത്തവണ പ്രദശനത്തിനെത്തിയത്. പുതിയ പരീക്ഷണങ്ങൾക്കാണ് ഇൗ സൃഷ്ടികളിലൂടെ അദ്ദേഹം ശ്രമിക്കുന്നത്. വിവിധ അറബ് കലാകാരന്മാരുമായി ചേർന്ന് പ്രവർത്തിച്ചിട്ടുള്ള വിനോദ് നേരത്തെ ഷാർജ ആർട്ട് മ്യൂസിയത്തിലും പ്രദർശനം നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങളെ ചുവപ്പ് നിറത്തിലുള്ള പ്രതലത്തിൽ മുദ്രണം ചെയ്തതാണ് ഇദ്ദേഹം അബൂദബി ആർട്ടിൽ പ്രദർശിപ്പിക്കുന്ന ഒരു കലാസൃഷ്ടി. ചിഹ്നങ്ങൾ ആവിഷ്കരിക്കുന്ന ആശയങ്ങൾ ഒരു പാർട്ടിയും അനുവർത്തിക്കുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡൽഹിയിലെ മലീനീകരണത്തിെൻറ നേർക്കാഴ്ചയാണ് വിവേക് അവതരിപ്പിക്കുന്ന മറ്റൊന്ന്. ഒാരോ ദിവസങ്ങളിലായി മാലിന്യമടങ്ങിയ ജലം സ്വാംശീകരിച്ച കാൻവാസിെൻറ നിറംമാറ്റങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യൻ തലസ്ഥാനത്തെ മലിനീകരണത്തിെൻറ രൂക്ഷത അദ്ദേഹം പകർത്തിവെക്കുന്നു. തിബറ്റൻ റൈസ് പേപ്പറാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. മാസത്തിലെ അവസാന ദിനത്തിലെയും ജലം വീണ പേപ്പർ ഇരുണ്ട് മൂടിക്കിടക്കുന്നു. തൃശൂർ ജില്ലയിൽ ജനിച്ച വിവേക് വിലാസിനി ഇപ്പോൾ ബംഗളുരു ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.