ലോകം മുഴുവൻ അഴിഞ്ഞാടിയ മഹാമാരി സംരംഭകലോകത്തെ പല രീതിയിലാണ് ബാധിച്ചത്. കരളുറപ്പോടെ പിടിച്ചു നിന്നവരുണ്ട്, ശമ്പളം വെട്ടിക്കുറച്ചവരുണ്ട്, തൊഴിലാളികളെ പിരിച്ചുവിട്ടവരുണ്ട്, താൽകാലികമായി അടച്ചുപൂട്ടിയവരുണ്ട്... എന്നാൽ, യു.എ.ഇയിൽ കോവിഡ് അതിെൻറ ഉന്നതിയിലെത്തിയ സമയത്ത് പുതിയ ഹൈപ്പർമാർക്കറ്റ് തുടങ്ങുകയും കൂടുതൽ പേർക്ക് ജോലി കൊടുക്കുകയും ചെയ്ത ഒരാളുണ്ട്. പട്ടാമ്പി കാരക്കാട് പുലാക്കൽ മുഹമ്മദ് എന്ന മാനൂട്ടി. മഹാമാരി വലിയൊരു യാഥാർഥ്യമായി കൺമുന്നിൽ നിൽക്കുേമ്പാൾ തന്നെ 16,000 ചതുരശ്ര അടിയിൽ നിറഞ്ഞുനിൽക്കുന്ന ഹൈപ്പർമാർക്കറ്റാണ് കലിമ ഗ്രൂപ് അൽ െഎനിലെ ഹിലി സനായിൽ തുറന്നത്. ‘എന്നെ ഞാനാക്കിയത് അൽെഎനാണ്. റെഡിമെയ്ഡ് ഷോപ്പിൽ ജോലിക്കാരനാെയത്തിയ എനിക്ക് എല്ലാം തന്നത് ഇൗ നാടും നാട്ടുകാരുമാണ്. അവർ വലിയൊരു പ്രതിസന്ധിയിൽ നിൽക്കുേമ്പാൾ കണ്ണടച്ച് നിൽക്കാനാവില്ല.
ലാഭ, നഷ്ടങ്ങൾക്കുപരിയായി ഉപഭോക്തൃ സേവനം ലക്ഷ്യമിട്ടാണ് അൽെഎനിലെ സ്ഥാപനം തുറന്നത്. കുറഞ്ഞ നിരക്കിൽ ജനങ്ങളിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. അതുകൊണ്ടാണ് കോവിഡിനെ വകവെക്കാതെ ഏപ്രിലിൽ തന്നെ സ്ഥാപനം തുറന്നത്’-മുഹമ്മദ് പറയുന്നു. മൂന്ന് പതിറ്റാണ്ടായി പ്രവാസലോകത്തുള്ള മുഹമ്മദ് ജി.സി.സിയിലുടനീളം കർട്ടൻ വ്യവസായത്തിൽ ശൃഖലകളുള്ള കലിമ ഗ്രൂപ്പിെൻറ എം.ഡിയാണ്. എന്നാൽ, ആദ്യമായാണ് ഹൈപ്പർമാർക്കറ്റ് ലോകത്തേക്ക് കാലെടുത്ത് വെക്കുന്നത്. കോവിഡ് കാലമായതിനാൽ അമിത പ്രതീക്ഷകളുടെ ഭാരമില്ലാതെയായിരുന്നു സ്ഥാപനം തുടങ്ങിയത്. ഇപ്പോൾ 80 ശതമാനത്തോളം കച്ചവടമായി. തൊഴിൽ നഷ്ടപ്പെട്ടും വിസിറ്റിങ് വിസയിലെത്തി കഷ്ടപ്പെട്ടും നിന്ന 30ഒാളം പേർക്ക് ജോലി കൊടുക്കാനായി എന്നതാണ് ഏറ്റവും വലിയകാര്യം. പരിചയ സമ്പന്നരായ തൊഴിലാളികളെ കിട്ടാനും ഇത് ഉപകരിച്ചു.
‘കോവിഡ് തുടങ്ങിയ ശേഷം ജനങ്ങൾക്ക് ഏറ്റവും ആവശ്യം ഭക്ഷണമായിരുന്നു. ജീവൻ നിലനിൽക്കണമെങ്കിൽ ഭക്ഷണം വേണമല്ലോ. അതുകൊണ്ടാണ് മടിച്ചു നിൽക്കാതെ കോവിഡ് കൊടുമ്പിരികൊണ്ട ഏപ്രിൽ ആറിന് തന്നെ സ്ഥാപനം തുറന്നത്. എന്ത് പ്രശ്നമുണ്ടായാലും 20 ശതമാനം ആളുകളെങ്കിലും സ്ഥാപനത്തിൽ എത്തുമെന്ന് ഉറപ്പായിരുന്നു. ഇതാണ് ആത്മവിശ്വാസമേകിയത്’-മുഹമ്മദ് പറഞ്ഞു. മുൻകരുതലിെൻറ മാതൃക കൂടിയാണ് മുഹമ്മദ്. പുറത്തിറങ്ങരുതെന്ന സർക്കാർ നിർദേശം വന്ന ശേഷം ഇതുവരെ വീട്ടിൽ നിന്നിറങ്ങിയിട്ടില്ല. സ്വന്തം സ്ഥാപനം ഉദ്ഘാടനം പോലും ഒാൺലൈനായാണ് കണ്ടത്. പുതിയ ഹൈപ്പർമാർക്കറ്റിലേക്ക് ഇതുവരെ പോയിട്ടില്ല. ദുബൈ നാദൽ ഷെബ ശോഭ ഹാർട്ടലാൻഡിലെ വീട്ടിലെ ഒാഫിസ് മുറിയിലിരുന്ന് എല്ലാം നിയന്ത്രിക്കുകയാണ് അദ്ദേഹം. ‘പേടിയായിട്ടല്ല വീട്ടിലിരിക്കുന്നത്. ധൈര്യമുള്ളതുകൊണ്ടാണ്. ഞാൻ പുറത്തിറങ്ങിയില്ലെങ്കിലും ബിസിനസ് ഒരു കോട്ടവും തട്ടാതെ നടത്താമെന്ന ധൈര്യവും ആത്മവിശ്വാസവുമുണ്ട്’.
കോവിഡ് തുടങ്ങിയതോടെ കർട്ടൻ ബിസിനസ് 20 ശതമാനമായി ചുരുങ്ങിയിരുന്നു. അൽ െഎനിലെ റെഡിമെയ്ഡ് സ്ഥാപനത്തിലും കച്ചവടം കുറഞ്ഞു. എന്നാൽ, ഹൈപ്പർമാർക്കറ്റ് ഇപ്പോഴും സജീവമാണ്. ഇതിനിടയിൽ ജീവനക്കാർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് സ്ഥാപനങ്ങൾ 15 ദിവസം അടച്ചിടേണ്ടി വന്നു. 1992ൽ അൽെഎനിലെ റെഡിമെയ്ഡ് ഷോപ്പിൽ ജീവനക്കാരനായാണ് തുടക്കം. ഇതിനിടയിലും പ്രവാസ മുറികളിൽ നാട്ടിലേക്ക് പോകുന്നവർക്കായി വാച്ച് പോലുള്ള സാധനങ്ങൾ എത്തിച്ച് ചെറിയ രീതിയിൽ കച്ചവടവും നടത്തി. ’95ലാണ് സ്വന്തമായി സ്ഥാപനം തുടങ്ങുന്നത്. ജോലി ചെയ്തിരുന്ന റെഡിമെയ്ഡ് ഷോപ്പ് തന്നെ ഏറ്റെടുത്ത് നടത്തുകയായിരുന്നു. അന്നത്തെ ഉടമകൾ സഹായിച്ചതിനാലാണ് ഇൗ സ്ഥാപനം ഏറ്റെടുക്കാൻ കഴിഞ്ഞത്. 1600 സ്ക്വയർഫീറ്റ് മുറിയിലായിരുന്നു തുടക്കം. 2002ൽ അൽെഎനിൽ തന്നെ വലിയൊരു റെഡിമെയ്ഡ് സ്ഥാപനം തുറന്നു. 2006ൽ ആണ് കർട്ടൻ ബിസിനസ് തുറന്നത്. കുവൈത്തിൽ ഒഴികെ എല്ലാ ജി.സി.സിയിലും ശൃംഖലകളുണ്ട്. അനുജൻമാരാണ് ഇതിെൻറ മേൽനോട്ടം.
ലോക്ഡൗൺ കാലത്തെ പഠനം:
വിദ്യാഭ്യാസത്തിന് നേരവും കാലവും പ്രായവുമില്ലെന്ന് പറയുന്നത് വെറും വാക്കല്ല. അതൊരു യാഥാർഥ്യമാണ്. അതിെൻറ തെളിവായി 50ാം വയസ്സിലും മുഹമ്മദ് പഠനത്തിലാണ്. മൂന്ന് മാസം ദൈർഘ്യമുള്ള മോട്ടിവേഷൻ ക്ലാസും അമേരിക്കൻ ഇംഗ്ലീഷ് പഠനവുമെല്ലാമായി മുന്നോട്ടുപോകുകയാണ് മുഹമ്മദ്. ‘ലോക്ഡൗൺ കാലം എനിക്ക് അനുഗ്രഹമായിരുന്നു. പലകാര്യങ്ങളിലും മാറി ചിന്തിക്കാൻ കഴിഞ്ഞു. ബിസിനസ് ഡിജിറ്റലാക്കുന്നതിനെ കുറിച്ച് കൂടുതൽ പഠിക്കാൻ സമയം കിട്ടി. സൂം മീറ്റിങ്ങുകൾ ജീവിതത്തിെൻറ ഭാഗമായി. നേരത്തെ എട്ട് മണിക്കൂർ ഉറങ്ങിയിരുന്നെങ്കിൽ ഇപ്പോൾ ആറ് മണിക്കൂർ പോലും ഉറങ്ങാൻ കഴിയുന്നില്ല. ബാക്കിയുള്ള സമയത്ത് പഠനമാണ്’.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.