അബൂദബി: കോവിഡ് ബാധിതനായി വെൻറിലേറ്ററിലും തീവ്ര പരിചരണ വിഭാഗത്തിലുമായി 51 ദിവസത്തെ ചികിത്സക്ക് ശേഷം പുതുജീവിതം വീണ്ടെടുക്കുന്ന തിരുവനന്തപുരം ചടയമംഗലം സ്വദേശി സൈഫുദ്ദീൻ നാട്ടിലെത്തി. തിരുവനന്തപുരം ജില്ല പ്രവാസി സംഘടനയായ അനന്തപുരം നോൺ റസിഡൻറ്സ് അസോസിയേഷെൻറ (അനോര) ചാർട്ടേഡ് വിമാനത്തിലാണ് റാസൽഖൈമയിൽ നിന്ന് നാട്ടിലേക്ക് തിരിച്ചത്. തിരുവനന്തപുരം വർക്കല നടയറ കുന്നിൽ കുടുംബ സമേതം താമസിക്കുന്ന വീട്ടിലേക്ക് പോകുംമുമ്പ് 14 ദിവസം ശിവഗിരി സ്കൂളിൽ കേരള സർക്കാറിെൻറ ക്വാറൻറീനിലാണ് കഴിയുന്നത്. ഈ മാസം 19ന് വീട്ടിലെത്താനായേക്കും.
17 വർഷത്തിലധികം കുടുംബം പോറ്റാൻ മണലാരണ്യത്തിൽ വിയർപ്പൊഴുക്കിയ സൈഫുദ്ദീൻ കോവിഡ് രോഗം മൂലം അത്യാസന്ന നിലയിലായിരുന്നു. അബൂദബി ശൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിലെ വിദഗ്ധ ചികിത്സയിലാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ മാസം ഏഴിനാണ് ആശുപത്രിയിൽ നിന്ന് 51 ദിവസത്തിനുശേഷം ഡിസ്ചാർജ് ചെയ്തത്. തുടർന്ന് അബൂദബി അൽ ജാബർ കമ്പനിയുടെ ക്വാറൻറീൻ സെൻററിലായിരുന്നു. ക്വാറൻറീൻ കഴിഞ്ഞ ശേഷം 12 ദിവസത്തിനുശേഷമാണ് കമ്പനി സെറ്റിൽമെൻറ് പൂർത്തീകരിച്ചത്. അനന്തിരവൻ ഷെഹനാദും ഒപ്പമുണ്ട്. അബൂദബി മുസഫ യൂത്ത് ഇന്ത്യ പ്രവർത്തകരാണ് അൽ ജാബർ കമ്പനിയിൽ നിന്ന് സൈഫുദ്ദീെൻറ സെറ്റിൽമെൻറ് വേഗത്തിലാക്കാൻ പ്രവർത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.