ദുബൈ: കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി സർക്കാർ പുറപ്പെടുവിച്ച നിർദേശം ലംഘിച്ചവരുടെ ചിത്രങ്ങളും ഇൗടാക്കിയ പിഴത്തുകയും പുറത്തുവിട്ട് യു.എ.ഇ. 2000 ദിർഹം മുതൽ 10,000 ദിർഹം വരെയാണ് ഇൗടാക്കിയിരിക്കുന്നത്. 13 പേരുടെ വിവരങ്ങളാണ് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ ട്വിറ്റർ പേജിൽ പ്രസിദ്ധീകരിച്ചത്. മാസ്ക് ധരിക്കാതിരിക്കൽ, കർഫ്യൂ നിയമലംഘനം, കൂട്ടംചേരൽ, പാർട്ടി സംഘടിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് കണ്ടെത്തിയത്. ഇതിൽ ഏഴുപേർ ഏഷ്യൻ സ്വദേശികളാണ്. നാല് അറബ് പൗരന്മാരും രണ്ട് ഇമാറാത്തികളും ഇതിൽ ഉൾപ്പെടുന്നു.
കർഫ്യൂ സമയത്ത് യാത്രചെയ്ത മൂന്നു പേരിൽനിന്ന് 3000 ദിർഹം വീതം പിഴയീടാക്കി. വാഹനത്തിനുള്ളിൽ മാസ്ക് ഉപയോഗിക്കാതിരുന്ന മൂന്ന് പേർക്കും 3000 ദിർഹമാണ് പിഴയിട്ടിരിക്കുന്നത്. കൂട്ടംചേർന്നതിനും പാർട്ടികൾ സംഘടിപ്പിച്ചതിനും അഞ്ച് പേർക്ക് പിഴയിട്ടു. കൂട്ടംചേർന്നവർക്ക് 5000 ദിർഹം വീതവും പാർട്ടി സംഘടിപ്പിച്ച അറബ് വനിതക്ക് 10,000 ദിർഹമുമാണ് പിഴയടക്കേണ്ടത്. വിവിധ എമിറേറ്റുകൾ പുറപ്പെടുവിച്ച നിർദേശങ്ങൾ പാലിക്കാതിരുന്ന രണ്ട് പേർക്ക് 2000 ദിർഹം വീതവും പിഴയിട്ടതായി പ്രോസിക്യൂഷൻ അറിയിച്ചു. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തിയാണ് ചിത്രങ്ങൾ പുറത്തുവിട്ടതെന്നും നടപടിയെന്നും അധികൃതർ അറിയിച്ചു.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.