ദുബൈ: ദുബൈയിൽ വിസ സേവനങ്ങൾക്ക് അപേക്ഷിക്കുമ്പോൾ വ്യക്തമായ വിവരങ്ങൾതന്നെ നൽകാൻ ശ്രദ്ധിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ ) ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്മദ് റാഷിദ് അൽ മറി പൊതുജനങ്ങളെ ഓർമപ്പെടുത്തി. വകുപ്പിനു കീഴിലെ സ്മാർട്ട് ചാനൽ, ദുബൈയിലെ ആമർ സെൻററുകൾ എന്നിവയിലൂടെ സേവനങ്ങൾ തേടുന്നവർ അവ്യക്തമായ വിവരങ്ങളും മേൽവിലാസങ്ങളും നൽകുന്നത് തുടർ നടപടികൾക്ക് കാലതാമസം വരുന്നുണ്ട്. ഇത്തരത്തിലുള്ള കാലതാമസം ഒഴിവാക്കാനാണ് ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്ന് വീണ്ടും ഓർമിപ്പിക്കുന്നതെന്നും ശരിയായ വിവരങ്ങൾ വിസ നടപടികൾ കൂടുതൽ വേഗത്തിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എമിഗ്രേഷൻ ഡിപ്പാർട്മെൻറിലേക്ക് സമർപ്പിക്കുന്ന രേഖകളിൽ ശരിയായ മേൽവിലാസങ്ങൾ, ഇ-മെയിൽ ഐഡി, മൊബൈൽ നമ്പർ, മറ്റുവിവരങ്ങൾ എല്ലാം കൃത്യമാണെന്ന് അപേക്ഷ ടൈപ്പ് ചെയ്തതിനു ശേഷം പരിശോധിച്ച് ഉറപ്പുവരുത്തണം. ഒപ്പംതന്നെ നൽകിയ പാസ്പോർട്ട് പേരിലെ വരികൾക്കിടയിലെ സാമ്യത, പാസ്പോർട്ട് നമ്പർ, ജനന തീയതി എല്ലാം ഒറിജിനൽ രേഖകളിൽ ഉള്ളതുതന്നെയാണെന്ന് വീണ്ടും ഉറപ്പുവരുത്തുകയുംവേണം.
ശേഷംമാത്രമേ അപേക്ഷകൾ വകുപ്പിലേക്ക് സമർപ്പിക്കാവൂയെന്ന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അധികൃതർ ഓർമപ്പെടുത്തി. അപേക്ഷകൻ നൽകിയ വിവരങ്ങൾക്കനുസരിച്ചാണ് തുടർനടപടിയുടെ ഓരോ ഘട്ടവും വകുപ്പ് ഉപയോക്താക്കളെ അറിയിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിലും ഏറ്റവും വേഗത്തിലാണ് ദുബൈയിൽ വിസ നടപടികൾ പൂർത്തിയാക്കി നൽകുന്നത്. ജനങ്ങൾക്ക് സന്തോഷകരമായ സേവനങ്ങൾ നൽകാനാണ് ജി.ഡി.ആർ.എഫ്.എ ദുബൈ എപ്പോഴും ശ്രദ്ധിക്കുന്നത്. മേൽവിലാസം ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടത് ഉപഭോക്താക്കളുടെ ഉത്തരാവദിത്തമാെണന്ന് ദുബൈ എമിഗ്രേഷൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.