ദുബൈ: വിസ കാലാവധി കഴിഞ്ഞ െറസിഡൻറ് വിസക്കാർക്ക് മടങ്ങിയെത്താമെന്ന യു.എ.ഇ സർക്കാറിെൻറ നിർദേശം ഇന്ത്യൻ പ്രവാസികൾക്ക് ഗുണം ചെയ്യില്ല. വിസ കാലാവധി കഴിഞ്ഞവർക്ക് വിദേശയാത്ര ചെയ്യാൻ അനുമതി നൽകേണ്ടെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ തീരുമാനമാണ് പ്രവാസികൾക്ക് തിരിച്ചടിയാകുന്നത്.
മൂന്നു മാസമെങ്കിലും വിസ കാലാവധി ബാക്കിയുള്ളവർക്ക് യാത്ര അനുമതി നൽകിയാൽ മതി എന്നാണ് ജൂൺ ഒന്നിന് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയോ കമ്പനികളുെടയോ ഒാഫർ ലെറ്റർ ഉള്ളവരാണെങ്കിൽ പോലും ഒരു മാസത്തെ വിസ കാലാവധി നിർബന്ധമാണെന്നും സർക്കുലറിൽ ചൂണ്ടിക്കാണിച്ചു.
മാർച്ച് ഒന്നിനുശേഷം കാലാവധി അവസാനിച്ച വിസയുള്ളവർക്ക് ഡിസംബർ 31 വരെ യു.എ.ഇയിൽ തങ്ങാമെന്ന് അധികൃതർ അറിയിച്ചിരുന്നു. കാലാവധി അവസാനിച്ച െറസിഡൻറ് വിസക്കാർ നാട്ടിലാണെങ്കിലും അവർക്ക് മടങ്ങിവരാമെന്നും അറിയിച്ചിരുന്നു. ഇതോടെ നിരവധി കുടുംബങ്ങളാണ് യു.എ.ഇയിലേക്ക് മടങ്ങാൻ ഒാൺലൈൻ വഴി അപേക്ഷിച്ചത്.
പുതിയ വിസ അനുവദിക്കുന്നത് യു.എ.ഇ നിർത്തിവെച്ചിരിക്കുന്നതിനാൽ പഴയ വിസയിൽ ഇവിടെ എത്താമെന്ന മോഹമാണ് ഇതോടെ പൊലിയുന്നത്. അതേസമയം, കേന്ദ്ര സർക്കാറിെൻറ നോട്ടിഫിക്കേഷൻ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ സർക്കാറുമായി സംസാരിച്ചിട്ടുണ്ടെന്നും യു.എ.ഇയിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.