അധ്യാപകരും രക്ഷിതാക്കളും അറിയാൻ...

ദുബൈ: കോവിഡ് ബാധയെ തുടർന്ന് വിദ്യാഭ്യാസ മേഖലയിലുണ്ടായ സകല സംശയങ്ങൾക്കും എണ്ണി യെണ്ണി മറുപടി പറയുകയാണ് വൈജ്ഞാനിക-മാനവ വികസന അതോറിറ്റി (കെ.എച്ച്.ഡി.എ). അധികൃത ർ പുറത്തിറക്കിയ ചോദ്യോത്തര പട്ടികയിലാണ് (എഫ്.എ.ക്യു) വ്യക്തമായ മറുപടികളുള്ള ത്.
സ്കൂൾ വിദ്യാർഥിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അങ്കലാപ്പിലായ രക്ഷിതാക ്കളുടെ സംശയങ്ങളും ആശങ്കകളും അകറ്റാൻ കൂടി ലക്ഷ്യമിട്ടാണ് അധികൃതർ ചോദ്യോത്തര പ ട്ടിക തയാറാക്കി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. സമൂഹമാധ്യമങ്ങളിൽ കറങ്ങിനടക്കുന്ന ഉൗഹാപോഹങ്ങൾക്ക് വിരാമം കുറിക്കാനും ഇത് ലക്ഷ്യമിടുന്നു.

സ്കൂൾ അവധി
മാർച്ച് എട്ട് മുതൽ നാല് ആഴ്ചത്തേക്കാണ് സ്കൂളുകൾക്ക് അവധി. 21 വരെ പൂർണമായും അവധി ആയിരിക്കും. സർക്കാർ സ്കൂളുകളിൽ 22 മുതൽ ഒാൺലൈൻ വഴി ക്ലാസുകൾ നൽകും. ഏപ്രിൽ അഞ്ചിന് സ്കൂളുകൾ വീണ്ടും തുറക്കും.
മാർച്ച് അവസാനം നൽകേണ്ടിയിരുന്ന രണ്ടാഴ്ചത്തെ അവധിക്ക് പകരമാണ് ഇപ്പോൾ ഒരുമാസം അവധി നൽകുന്നത്. എന്നാൽ, ജൂലൈയിലെ വാർഷിക അവധിക്ക് മാറ്റമുണ്ടാവില്ല.

ഓൺലൈൻ ക്ലാസ്
മൊബൈൽ, ടാബ്, ലാപ്ടോപ്, ഡെസ്ക് ടോപ് തുടങ്ങിയവ വഴിയാണ് വിദ്യാർഥികൾക്ക് ക്ലാസ് നൽകുന്നത്. ഇതിനാവശ്യമായ സജ്ജീകരണങ്ങളെയും ആപ്പുകളെയും കുറിച്ച് സ്കൂൾ മാനേജ്മെൻറുകൾ അറിയിക്കും. വിദ്യാർഥികൾ വീട്ടിലെ മുറി ക്ലാസ് മുറിയായി ഉപയോഗിക്കണം. എന്നാൽ, അധ്യാപകർ സ്കൂളിെലത്തണം. ഇവിടെയിരുന്നാണ് ക്ലാസ് നൽകേണ്ടത്. സ്വകാര്യ സ്കൂളുകളും ഇ-ലേണിങ്ങിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. ഇത് സംബന്ധിച്ച അറിയിപ്പ് സ്കൂൾ അധികൃതർ നൽകും.

പരീക്ഷ
പരീക്ഷയെ കുറിച്ച് തീരുമാനമെടുക്കേണ്ടത് അതത് ബോർഡുകളാണ്. ഒാരോ രാജ്യത്തെയും പരീക്ഷ സമയവും ഇവിടത്തെ സാഹചര്യവും കണക്കാക്കി അവർ ഉചിതമായ തീരുമാനമെടുക്കും. ഇക്കാര്യം ബോർഡുകൾ സ്കൂളുകളെയും സ്കൂളുകൾ രക്ഷിതാക്കളെയും അറിയിക്കും. ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന വിദ്യാർഥികൾ പരീക്ഷകളുടെ കാര്യത്തിൽ സർവകലാശാലകളുമായി ബന്ധപ്പെടണം.

സ്കൂൾ ഫീസ്
അവധി ദിനങ്ങൾ കൂടുതൽ നൽകുന്നതിനാൽ സ്കൂൾ ഫീസിൽ കുറവു വരുത്തുമെന്ന പ്രചാരണം തെറ്റാണ്. അവധി ദിനങ്ങളിൽ നഷ്ടമാകുന്ന ക്ലാസുകൾ ഇ-ലേണിങ്ങിലൂടെയും അല്ലാതെയും നികത്തും.

സർവകലാശാല
സർവകലാശാല വിദ്യാർഥികൾക്ക് ഇതുവരെ അവധി പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും, ഇവർ നാലാഴ്ച കാമ്പസുകളിൽ വരേണ്ടതില്ല. ഇവർക്കുള്ള ക്ലാസുകൾ ഒാൺലൈൻ വഴി നൽകും. സർവകലാശാല ജീവനക്കാരുടെയും അധ്യാപകരുടെയും ജോലി എങ്ങനെയാവണമെന്ന് സർവകലാശാല അധികൃതർ തീരുമാനിക്കും. സർവകലാശാലയുടെ താമസകേന്ദ്രങ്ങളിൽ താമസിക്കുന്നവർക്ക് അവിടെ തുടരാം. എന്നാൽ, കാമ്പസിൽ പ്രവേശിക്കരുത്. സർവകലാശാലകളിലെ ഗുണനിലവാര പരിശോധന ഇൗ കാലയളവിൽ ഉണ്ടാവില്ല. മാർച്ചിൽ നടക്കേണ്ട പരിശോധനകളുടെ തീയതി മാറ്റി നിശ്ചയിക്കും.

കോവിഡ് സംശയങ്ങൾക്ക് വിളിക്കാം
എസ്ത്തിജാബ സർവിസ് 8001717
ദുബൈ ഹെൽത്ത് അതോറിറ്റി 800342
ആരോഗ്യ-രോഗപ്രതിരോധ
മന്ത്രാലയം 80011111

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.