വ്യാജ അപകടം സൃഷ്ടിച്ച് ഇൻഷുറൻസ് തുക തട്ടൽ: പ്രതികൾക്ക് തടവും പിഴയും

ദുബൈ: വ്യാജ റോഡപകടങ്ങൾ സൃഷ്ടിച്ച് ഇൻഷുറൻസ് കമ്പനികളിൽനിന്ന് നഷ്ടപരിഹാ രം തട്ടാൻ ശ്രമിച്ച സംഘത്തിലെ അംഗങ്ങൾക്ക് ഉമ്മുൽഖുവൈൻ കോടതി മൂന്നു വർഷം തടവും പിഴയും വിധിച്ചു. 75,000 മുതൽ ഒന്നര ലക്ഷം ദിർഹം വരെയാണ് സംഘത്തിലെ അംഗങ്ങൾ പിഴ നൽകേണ്ടത്. ആക്സിഡൻറ്  റിപ്പോർട്ടുകൾ വ്യാജമായി ചമച്ചാണ് ഇവർ പണം തട്ടി വന്നിരുന്നത്. അഞ്ച് അറബ് യുവാക്കളാണ് പ്രതികൾ. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇവർ ഉമ്മുൽഖുവൈൻ പൊലീസിെൻറ വലയിലാവുന്നത്. ചില വാഹനങ്ങളും ഡ്രൈവർമാരും ആവർത്തിച്ച് അപകടത്തിൽപ്പെടുന്നുവെന്ന് ട്രാഫിക്-പട്രോൾ വിഭാഗം മുന്നറിയിപ്പ് നൽകിയതോടെയാണ് ഉമ്മുൽഖുവൈൻ പൊലീസ് വിഷയം ശ്രദ്ധിച്ചു നിരീക്ഷിക്കാൻ തുടങ്ങിയത്.

വിവിധ എമിറ്റേറുകളിലായി അപകടം നടക്കുന്നതായാണ് രേഖകൾ. മിക്കവയും പാർക്കിങ് കേന്ദ്രങ്ങളിൽ അർധരാത്രികളിൽ നടന്നതായാണ് രേഖപ്പെടുത്തിയിരുന്നത്. മറ്റ് എമിറേറ്റുകളിലെ െപാലീസ്-ട്രാഫിക് ടീമുകളുടെ സഹകരണത്തോടെ നടത്തിയ പരിശോധനകളിൽ തട്ടിപ്പ് പുറത്തുവന്നു. തുടർന്ന് ചോദ്യം ചെയ്തപ്പോൾ മനഃപൂർവം അപകടങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്ന് പ്രതികൾ സമ്മതിച്ചു. തുടർന്ന് പ്രോസിക്യൂഷന് കൈമാറി വിചാരണക്കെടുക്കുകയായിരുന്നു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.