ദുബൈ: വ്യാജരേഖകൾ സമർപ്പിച്ച് ലോകത്ത് പലയിടത്തും പലരും പല കാര്യങ്ങളും സാധിച്ചെ ടുക്കുന്നുണ്ടാവും. എന്നാൽ, അത്തരം തട്ടിപ്പുകളുമായി ഇങ്ങോട്ട് വന്ന് വിസ സംഘടിപ്പിക്കാമെന്ന് മോഹിക്കേണ്ടെന്ന് മുന്നറിയിപ്പ് നൽകുകയാണ് ദുബൈ എമിഗ്രേഷൻ അധികൃതർ. പഴുതടച്ച സംവിധാനങ്ങളിലൂടെയാണ് വിസ അപേക്ഷ പരിഗണിക്കുന്നതും അനുവദിക്കുന്നതുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. വ്യാജരേഖകൾ കണ്ടെത്താൻ ഏറെ മിടുക്കുള്ള ഉദ്യോഗസ്ഥരെത്തന്നെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് ദുബൈ താമസ-കുടിയേറ്റ വകുപ്പ് പെർഫോമൻസ് ഒാഡിറ്റ് വിഭാഗം മേധാവി ക്യാപ്റ്റൻ മുഹമ്മദ് അൽ മറി വ്യക്തമാക്കി.
വിസക്കായി സമർപ്പിക്കുന്ന അപേക്ഷയും രേഖകളും മാത്രം നോക്കിയല്ല താമസ വിസയും സന്ദർശക വിസയും അനുവദിക്കുന്നത്. അപേക്ഷകരുടെ പശ്ചാത്തലവും ചരിത്രവും പരിശോധിക്കാനും സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. സംവിധാനങ്ങൾ സമ്പൂർണമായി യന്ത്രവത്കൃതമാക്കിയതിനാൽ ജീവനക്കാർ ഇടപെട്ട് എന്തെങ്കിലും മാറ്റങ്ങൾ വരുത്താനും ഇനിമേൽ കഴിയില്ലെന്ന് അൽ മറി പറഞ്ഞു. എന്തെങ്കിലും തട്ടിപ്പുകൾ നടന്നിട്ടുണ്ടെങ്കിൽ വർഷങ്ങൾക്ക് ശേഷവും അവ കണ്ടെത്താനാവും. അപേക്ഷകളും രേഖകളും 10-15 വർഷങ്ങൾക്ക് ശേഷവും പരിശോധിക്കാനാകുമെന്നത് സുതാര്യതയും ഉറപ്പാക്കുന്നു. 5000ത്തിലേറെ ജീവനക്കാരുള്ള ദുബൈ എമിഗ്രേഷനിൽ ഇവരാരും പണം കൈകാര്യം ചെയ്യുന്നില്ല. തട്ടിപ്പ്, കൈക്കൂലി എന്നിവയുടെ സാധ്യത പ്രാഥമികമായി ഒഴിവാക്കാൻ ഇതുവഴി കഴിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.