ഷാര്‍ജ: പരസ്യക്കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് ദമ്പതികളെ യു.എ.ഇയിലെത്തിച്ച് പെരുവഴിയിലാക്കിയ കൊല്ലം, കുമ്പനാട് സ്വദേശികൾ നാട്ടിലേക്ക് കടന്നു. ഇമിഗ്രേഷനില്‍ നടത്തിയ പരിശോധനയിലാണ് ഇതു വെളിപ്പെട്ടതെന്ന് സാമൂഹിക പ്രവര്‍ത്തക ലൈല അബൂബക്കര്‍ പറഞ്ഞു. കൊല്ലം സ്വദേശി മൂന്നുമാസം മുമ്പും കുമ്പനാട് സ്വദേശി ശനിയാഴ്ചയുമാണ് നാട്ടിലേക്ക് കടന്നതെന്നാണ് രേഖ. എട്ടുമാസം ഗര്‍ഭിണിയായ യുവതിയോടും ഭര്‍ത്താവിനോടും ദുബൈ അല്‍ ഗുബൈബയില്‍ താമസം ശരിയാക്കിയിട്ടുണ്ടെന്ന് പറഞ്ഞ് പറ്റിച്ചായിരുന്നു മുങ്ങൽ. പെരുവഴിയിലായ ഇവര്‍ പൊലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു. ദമ്പതികളിപ്പോള്‍ ലൈലയുടെ വീട്ടിലാണ് കഴിയുന്നത്.
ദുബൈ ശൈഖ് സായിദ് റോഡിലെ പരസ്യക്കമ്പനിയില്‍ ഭര്‍ത്താവിന് ഒാപറേഷന്‍സ് വകുപ്പിലും ഭാര്യക്ക് റിസപ്ഷനിലുമായിരുന്നു ജോലി വാഗ്ദാനം ചെയ്തിരുന്നത്. ഏഴുമാസം ജോലി ചെയ്തിട്ടും ഇവര്‍ക്ക് ശമ്പളമൊന്നും നല്‍കിയിരുന്നില്ല. ഇതിനിടെയാണ് കമ്പനിയിലെ ഉടമകളിലൊരാളായ കൊല്ലം സ്വദേശിയെ കാണാതായത്. കഴിഞ്ഞ ദിവസം ഇവര്‍ താമസിച്ചിരുന്ന കറാമയിലെ ഫ്ലാറ്റിെൻറ കരാര്‍ അവസാനിച്ചിരുന്നു. ഗുബൈബയില്‍ വേറെ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നു പറഞ്ഞ് പറ്റിച്ചായിരുന്നു കുമ്പനാട് സ്വദേശിയുടെ മുങ്ങൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.