ദുബൈ: ദേശീയദിനാഘോഷത്തോടനുബന്ധിച്ച് അതിമനോഹരമായ കൂടുതൽ റെക്കോഡുകൾ സ്ഥാപിക്കുന്ന രാജ്യം എന്ന പദവി കൂടി യു.എ.ഇക്ക് ലഭിക്കണം. അത്രയധികം ഗിന്നസ് റെക്കോഡുകളാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ ഇൗ നാട് സ്വന്തം പേരിൽ എഴുതിച്ചേർത്തത്. വ്യാഴാഴ്ച ദുബൈ പൊലീസ് അക്കാദമിയിൽ രണ്ടു ഗിന്നസ് റെക്കോഡുകളാണ് പിറന്നത്. ഏറ്റവുമധികം ആളുകൾ ഒത്തുചേർന്ന് വഹിച്ച ബാനർ, ഏറ്റവും കൂടുതല്‍ രാജ്യങ്ങളിലെ പൗരന്മാര് ഒന്നിച്ച് അണിനിരന്നു പിടിച്ച ബാനര്‍ എന്നിങ്ങനെ രണ്ടു ഗിന്നസ് റെക്കോഡുകൾ ഒരേ വേദിയില്‍ യു.എ.ഇക്ക് സ്വന്തമായി. ഇതിനായി 2020 മീറ്റർ നീളമുള്ള യു.എ.ഇ ദേശീയ പതാകയാണ് സജ്ജമാക്കിയത്.
ലോകത്തിലെ ഏറ്റവും നീളം കൂടിയ പതാകയും ഇതാണ് എന്ന് ദുബൈ പൊലീസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, വലിയ കൊടിക്കുള്ള ഗിന്നസ് നേട്ടം ഒൗദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. 58 രാജ്യങ്ങളിൽനിന്നുള്ള പൗരന്മാരാണ് ഇൗ പതാക വഹിച്ചത്. ദുബൈ പൊലീസ് അക്കാദമിക് ആൻഡ് ട്രെയിനിങ് അഫയേഴ്സ് അസി. കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഡോ. മുഹമ്മദ് അഹ്മദ് ബിന്‍ ഫഹദ് ഗിന്നസ് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. അല്‍ ഫുത്തൈം ഗ്രൂപ്പിെൻറ ഹെല്‍ത്ത് ഹബുമായി സഹകരിച്ചാണ് പരിപാടി നടന്നത്. ദുബൈ പൊലീസിനും അൽ ഫുത്തൈമിനും വേണ്ടി ലെ ആസ്ത്രിഡ് ഇവൻറ് ആൻഡ് അഡ്വർടൈസിങ് കമ്പനിയാണ് പതാക വിസ്മയം സാക്ഷാത്കരിച്ചത്. വിദ്യാർഥികൾ, അൽ ഫുത്തൈം ജീവനക്കാർ, സന്നദ്ധ സംഘടന പ്രവർത്തകർ എന്നിവരെല്ലാം യജ്ഞത്തിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.