ദുബൈ: ലോകചരിത്രത്തിലെ ഏറ്റവും വലിയ പൂക്കളമൊരുക്കി പുതിയൊരു ഗിന്നസ് റെക്കോഡ് സ്വന്തമാക്കാൻ യു.എ.ഇ സർവസജ്ജമായിക്കഴിഞ്ഞു. ദേശീയ സഹിഷ്ണുതാ മന്ത്രാലയത്തിെൻറ ആ ഭിമുഖ്യത്തിൽ നവംബർ 22, 23, 24 തീയതികളിൽ ദുബൈ ഫെസ്റ്റിവൽ സിറ്റിയിൽ സംഘടിപ്പിക്കുന്ന സഹ ിഷ്ണുത ഉത്സവത്തിെൻറ ഭാഗമായാണ് 1,00,000 ചതുരശ്രയടി വലുപ്പത്തിൽ പൂക്കളം നിർമിക്കുന് നത്.
150 രാജ്യങ്ങളിൽനിന്നുള്ള വിവിധ സ്കൂൾ, കോളജ് വിദ്യാർഥികൾ, സന്നദ്ധ സേവകർ, വീട്ടമ്മമാർ എന്നിങ്ങനെ 5000ത്തിലേറെ സന്നദ്ധപ്രവർത്തകരാണ് ഇൗ യജ്ഞത്തിൽ പങ്കെടുക്കുക. യു.എ.ഇയുടെ സാംസ്കാരിക ചിഹ്നങ്ങളായ ശൈഖ് സായിദ് പള്ളി, ബുർജ് ഖലീഫ, ഇൗന്തപ്പനത്തോപ്പുകൾ തുടങ്ങിയവയെല്ലാം പൂക്കളമായി വിരിയും.
സ്നേഹത്തിെൻറയും സൗഹാദർത്തിെൻറയും സുഗന്ധം പെയ്യുന്ന, ഒരിക്കലും വാടാത്ത ചരിത്രസംഭവമായി ഇൗ മനോഹര യജ്ഞം രേഖപ്പെടുത്തപ്പെടുമെന്ന് സഹിഷ്ണുതാകാര്യ മന്ത്രാലയം ഒാഫിസ് ഡയറക്ടർ ജനറൽ അഫ്റ മുഹമ്മദ് ഹസൻ അൽ സബ്രി പറഞ്ഞു. കേരളത്തിലെ കോളജുകളിലെ പൂർവ വിദ്യാർഥി സംഘങ്ങളുടെ കൂട്ടായ്മയായ അക്കാഫ് ഇവൻറ്സും ഗ്ലോബേഴ്സ് എൻറർടൈൻമെൻറ്സുമാണ് സംരംഭം യാഥാർഥ്യമാക്കുന്നത്. 50,400 കിലോ പൂക്കൾ ഇതിനായി വിവിധ രാഷ്ട്രങ്ങളിൽനിന്ന് എത്തിക്കും.
ഇന്ത്യയിലെ പൂപ്പാടങ്ങളിൽനിന്നുള്ള പൂക്കൾ പ്രത്യേക വിമാനത്തിൽ എത്തിത്തുടങ്ങിയതായി അക്കാഫ് മുഖ്യ രക്ഷാധികാരി ഐസക്ജോൻ പട്ടാണിപ്പറമ്പിൽ, അബ്ദുൽസലാം, ഷാഹുൽഹമീദ്, ചാൾസ്പോൾ, വി.എസ്. ബിജുകുമാർ, അഡ്വ. ബക്കറലി, അനൂപ് അനിൽദേവൻ, അഡ്വ. ടി.കെ. ഹാഷിക്, റിവ ഫിലിപ്പോസ്, ശ്യാം വിശ്വനാഥ്, കെ.വി. മനോജ്, ജൂഡിൻ ഫെർണാണ്ടസ് എന്നിവർ അറിയിച്ചു. പങ്കുചേരാൻ ആഗ്രഹിക്കുന്നവർക്ക് http://flowersoftolerance.com/registration-form/ എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.