അബൂദബി: തുല്യതയില്ലാത്ത നീതി നിഷേധമാണ് ഒരു വിചാരണ തടവുകാരനായി അബ്ദുൽ നാസർ മ അ്ദനി അനുഭവിക്കുന്നതെന്ന് മുൻ പാർലമെൻറംഗവും മാധ്യമ-സാമൂഹിക നിരീക്ഷകനുമായ ഡോ. സെബാസ്റ്റ്യൻ പോൾ. പത്തുവർഷത്തെ കൊടുംതടവിനുശേഷം നിരപരാധിയാണെന്ന് ബോധ്യപ്പെട്ട് വിട്ടയച്ച ഒരു മനുഷ്യനോട് ഭരണകൂടം ഇപ്പോൽ കാണിക്കുന്ന അനീതിക്കെതിരെ പൊതുജനരോഷം ഉയരേണ്ടതുണ്ട്. അനീതിയുടെ വിലങ്ങഴിക്കൂ മഅ്ദനിയുടെ ജീവൻ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി അബൂദബി പി.സി.എഫ് സംഘടിപ്പിച്ച മഅ്ദനി ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.എ.പി.എ ദുരുപയോഗത്തിെൻറ വലിയ ഉദാഹരണമാണ് കേരളത്തിൽ രണ്ട് വിദ്യാർഥികൾക്കുനേരെ ഈയിടെ പ്രയോഗിച്ചതിലൂടെ നാം കണ്ടത്.
ഭരിക്കുന്നവർക്കുപോലും തീരുമാനം എടുക്കാൻ കഴിയാതെ ആയിരിക്കുന്നു എന്നത് ഈ നിയമത്തിെൻറ ഭീകരതയാണ് വെളിവാക്കുന്നത്. നീതി നിഷേധിക്കപ്പെട്ട് ജയിലറകൾക്കുള്ളിൽ ജീവിതം തള്ളിനീക്കുന്ന നൂറുകണക്കിനാളുകളുടെ മോചനത്തിനുവേണ്ടി രംഗത്തിറങ്ങുന്നതിന് ജാതിയും മതവും രാഷ്ട്രീയവും നമുക്ക് തടസ്സമായിക്കൂടെന്നും ഡോ. സെബാസ്റ്റ്യൻ പോൾ ചൂണ്ടിക്കാട്ടി. ഇല്യാസ് തലശ്ശേരി അധ്യക്ഷത വഹിച്ചു. നൗഷാദ് പൈങ്ങോട്ടോയ്, റഷീദ് മാസ്റ്റർ, എം.പി.എം. റഷീദ്, അബ്ദുൽ ലത്തീഫ്, ഇസ്ഹാഖ് നദ്വി, ഷാഫി ഹാജി അടൂർ, മൻസൂറലി പട്ടാമ്പി, ആലി തവനൂർ, യു.കെ. സിദ്ദീഖ് എന്നിവർ സംസാരിച്ചു. ജലീൽ കടവ് സ്വാഗതവും ലിയാഖത് തിരുവത്ര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.