ദുബൈ: ദുബൈയിൽ വാഹനമോടിക്കുന്നതിനിടെ നിയമം ലംഘിച്ചതിന് പിഴ അടക്കാൻ നിർദേശിക്ക പ്പെട്ടവർക്ക് വീണ്ടും സന്തോഷിക്കാൻ അവസരം. പിഴ വിധിച്ചശേഷം പിന്നീട് ഒരുവിധ റോഡ് നിയ മലംഘനവും നടത്താത്തവരാണെങ്കിൽ പിഴ വിധിച്ച തുകയുടെ നാലിലൊരു ഭാഗം അടച്ചാൽ മതിയാവും. ഇൗ വർഷം ഫെബ്രുവരിയിൽ ദുബൈ പൊലീസ് പ്രഖ്യാപിച്ച പദ്ധതിയുടെ മൂന്നാം ഘട്ടത്തോടനുബന്ധിച്ചാണ് ഇൗ ഇളവ്. ഗതാഗത നിയമലംഘനം ആവർത്തിക്കാത്തവരുടെ പിഴകളിൽ ഇളവ് നൽകുന്ന പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ പിഴത്തുകയുടെ 75 ശതമാനമാണ് ഇളവ് അനുവദിക്കുന്നത്. ഫെബ്രുവരി മുതൽ മൂന്നു മാസത്തേക്ക് 25 ശതമാനം ഇളവ് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പദ്ധതിക്ക് തുടക്കമായത്.
തുടർന്നുള്ള ആറു മാസത്തേക്ക് ഒരു നിയമലംഘനവും വരുത്താത്തവർക്ക് 50 ശതമാനം ഇളവായിരുന്നു നൽകിയിരുന്നത്. ഒമ്പത് മാസത്തേക്ക് നിയമലംഘനം നടത്താത്തവർക്ക് 75 ശതമാനമാണ് ഇളവാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഒരു വർഷം മുഴുവനായി നിയമലംഘനത്തിലൊന്നും പെടാതെ വാഹമോടിക്കുന്നവർക്ക് നൂറു ശതമാനവും ഇളവ് നേടാമെന്നും പദ്ധതി വ്യക്തമാക്കുന്നു. മൂന്നാം ഘട്ടം ദുബൈ പൊലീസിെൻറ സ്മാർട് ആപ്ലിക്കേഷനിലൂടെയും വെബ്സൈറ്റിലൂടെയുമാണ് ആരംഭിച്ചത്. ദുബൈ പൊലീസിെൻറ പദ്ധതിയെ പിന്തുണച്ച്, വളരെ കൃത്യതയോടെ റോഡ് നിയമങ്ങൾ പാലിച്ചും കുലീനതയോടെ പെരുമാറിയും സുരക്ഷിത ഡ്രൈവിങ് ശീലമാക്കാൻ താൽപര്യം കാട്ടിയ ഡ്രൈവർമാരെ ദുബൈ പൊലീസ് പ്രശംസിച്ചു.
റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഡ്രൈവർമാരുടെ സാമ്പത്തിക പിരിമുറക്കത്തിന് അയവ് വരുത്തുന്നതിനുമായാണ് ഇത്തരം പദ്ധതികളെന്നും ദുബൈ പൊലീസ് വിശദീകരിച്ചു. പദ്ധതി ആരംഭിച്ചതോടെ വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്നവരുടെ എണ്ണവും മരണനിരക്കും കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇൗ വർഷം ആദ്യ ആറുമാസത്തിനിടെ നടന്ന റോഡപകടങ്ങൾ കഴിഞ്ഞ വർഷത്തെ ഇതേ കാലയളവ് അനുസരിച്ച് വളരെയധികം കുറഞ്ഞിട്ടുണ്ട്. 14 ശതമാനം ഗുരുതര അപകടങ്ങൾ മാത്രമാണ് ഇക്കാലയളവിലുണ്ടായത്. രണ്ട് ശതമാനം കേസുകൾ മാത്രമാണ് പിഴത്തുക ഇൗടാക്കുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആനുകൂല്യം പ്രഖ്യാപിച്ചതോടെ വലിയൊരു വിഭാഗം ഡ്രൈവർമാരും ആവേശത്തോടെ പദ്ധതിയിൽ പങ്കാളികളാവുന്നുണ്ടെന്നത് സന്തോഷകരമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.