ദുബൈ: സിഗരറ്റ് വലി നിർത്താൻ ഒരു കാരണം കൂടി. കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം പുകച് ചു കളയുന്നവർ ഇപ്പോൾ നൽകുന്നതിലും കൂടുതൽ വില നൽകി വേണം ഡിസംബർ ഒന്നു മുതൽ സിഗരറ് റ് വാങ്ങാൻ. സിഗരറ്റ് ഒന്നിന് 40 ഫിൽസ് വീതം എക്സൈസ് നികുതി വർധിപ്പിക്കാനാണ് യു.എ.ഇ ധനകാര്യ മന്ത്രാലയത്തിെൻറ തീരുമാനം. മറ്റു പുകയില ഉൽപന്നങ്ങൾക്ക് ഗ്രാമിന് 10 ഫിൽസ് വീതവും നികുതി ഇൗടാക്കും.
ഇലക്ട്രോണിക് സിഗരറ്റുകൾക്കും മധുരക്കോളകൾക്കും ഡിസംബർ ഒന്നു മുതൽ വില കൂടുമെന്ന് ഫെഡറൽ നികുതി അതോറിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്. ഇൗ ഉൽപന്നങ്ങളുടെ ഉൽപാദകർ, ഇറക്കുമതിക്കാർ, സൂക്ഷിപ്പുകാർ എന്നിവരെല്ലാം ഉടനടി എക്സൈസ് ടാക്സ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യണമെന്നും അതോറിറ്റി നിർദേശിച്ചു. െപാതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഹാനികരമായ ഉൽപന്നങ്ങളുടെ ഉപയോഗം കുറക്കാനും പൊതുസേവനങ്ങൾക്കുള്ള സർക്കാർ വിഭവങ്ങൾ വർധിപ്പിക്കാനും ലക്ഷ്യമിട്ട് 2017 ഒക്ടോബറിലാണ് എക്സൈസ് നികുതി ഏർപ്പെടുത്തി തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.