ദുബൈ: ‘‘കുറഞ്ഞത് 30,000 വളൻറിയർമാരെങ്കിലും വേണം, ലോകത്തിന് മുന്നിൽ ദുബൈ തീർക്കുന്ന അത് ഭുതങ്ങളുടെ മഹാമേളയായി മാറുന്ന എക്സ്പോ പ്രദർശനത്തിന്. ഇമറാത്തിന് പുതുയുഗപ്പിറ വി സമ്മാനിക്കുന്ന ഇൗ ചരിത്രത്തിൽ പങ്കാളികളാവുകയെന്നത് ഏറെ മഹത്തരമാണ്’’ -യു.എ.ഇയിലെ വനിത പൈലറ്റുമാരിലൊരാളായ നൗഫ് ഒമറിെൻറ വാക്കുകളാണിത്. എന്തായാലും ഇൗ അവസരം നഷ്ടപ്പെടുത്താൻ ഒരുക്കമല്ലെന്ന മുഖവുരയോടെ സ്വദേശികളും വിദേശികളുമായ യുവജനങ്ങളോടും വിദ്യാർഥികളോടും ചരിത്രത്തിെൻറ ഭാഗമായിത്തീരാൻ നിർദേശിക്കുകയാണ് ആകാശത്തുനിന്ന് ദുബൈ നഗരത്തിെൻറ സൗന്ദര്യം ആസ്വദിക്കാൻ ഭാഗ്യം ലഭിച്ച നൗഫ്. നമ്മുടെ വീട്ടുമുറ്റത്ത് വിരുന്നെത്തുന്ന ആഘോഷമാണ് എക്സ്പോ 2020. ഒരു ചെറുചലനംകൊണ്ടെങ്കിലും അതിെൻറ ഭാഗമാവുകയെന്നത് ചരിത്രപരമാണ്. എത്ര ചെറിയ റോളിലാണെങ്കിൽ പോലും.
യു.എ.ഇക്ക് എക്കാലത്തും അഭിമാനിക്കാനാവുന്ന വലിയൊരു ചരിത്രം തന്നെയായിരിക്കുമിത് -എക്സ്പോ 2020 വളൻറിയർമാരാകുന്നത് സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ പങ്കുവെച്ച് നൗഫ് ചൂണ്ടിക്കാട്ടി. രാജ്യത്തോട് ചെയ്യാനാകുന്ന വിലപ്പെട്ട സഹായമായാണ് നൗഫ് എക്സ്പോ വളൻറിയർഷിപ്പിനെ നോക്കിക്കാണുന്നത്. യു.എ.ഇ വേദിയാകുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര പ്രദർശനത്തിൽ വളൻറിയർമാരായി സേവനമനുഷ്ഠിക്കാൻ സ്വദേശിക്കൾക്കൊപ്പം വിദേശികളായ താമസക്കാർക്കും അവസരമുണ്ട്. സമയവും സൗകര്യവുമുള്ള 18 വയസ്സ് പിന്നിട്ട ആർക്കും എക്സ്പോ നഗരിയിൽ വളൻറിയറാവാം. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങളും രജിസ്ട്രേഷൻ നടപടികളും പൂർത്തിയാക്കാൻ www.expo2020dubai.com എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്യാവുന്നതാണ്. ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ നവീന ആശയങ്ങൾ പങ്കുവെക്കാൻ 192ൽപരം രാജ്യങ്ങളാണ് അടുത്ത വർഷം ഒക്ടോബർ 20 മുതൽ 2021 ഏപ്രിൽ 10 വരെ നടക്കുന്ന എക്സ്പോ നഗരിയിൽ സജീവപങ്കാളികളായി എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.