ദുബൈ: ലൈക്ക് വാരിക്കൂട്ടാൻ കോപ്രായങ്ങൾ കാണിച്ചും പാട്ടുകൾക്കും സിനിമയിലെ മോശം ഡ യലോഗുകൾക്കൊപ്പം ചുണ്ടനക്കിയും വിഡിയോ തയാറാക്കി ഷെയർ ചെയ്യാറുണ്ട് നമ്മിൽ പലര ും. എന്നാൽ, ലൈക്കിനു പകരം മനുഷ്യരുടെ ലൈഫിനു തന്നെ മാറ്റം വരുത്തുന്ന ഒരു ചെറിയ വിഡിയോ ഉണ്ടാക്കാമോ? ലഹരി വസ്തുക്കളുടെ അപകടത്തിനെതിരെ ഒരു മിനിറ്റ് നീളുന്ന ഉഗ്രൻ വിഡിയോ തയാറാക്കാൻ യു.എ.ഇയിലെ മിടുക്കരായ വിദ്യാർഥികൾക്ക് ദുബൈ പൊലീസ് മത്സരം ഏർപ്പെടുത്തിയിട്ടുണ്ട്. വിജയികൾക്ക് ലക്ഷം ദിർഹം സമ്മാനവും കിട്ടും. മയക്കുമരുന്നുകൾ, ഒാൺലൈൻ മുഖേനെ നടത്തുന്ന ഭീഷണികളും തട്ടിപ്പുകളും, വിഡിയോ ഗെയിമുളോടുള്ള അടിമത്തം എന്നിവക്കെതിരെയാണ് ക്ലിപ്പുകൾ തയാറാക്കേണ്ടത്.
അനധികൃത മരുന്നുകൾ ഉപയോഗിക്കുന്നതിെൻറ പ്രത്യാഘാതങ്ങൾ വിവരിക്കുന്നതിനും അവ തടയുന്നതിൽ കുടുംബം വഹിക്കേണ്ട പങ്ക് ബോധവത്കരിക്കുന്നതിനുമാണ് ദുബൈ പൊലീസ് ഹിമായ ക്ലിപ് മത്സരം ഒരുക്കുന്നതെന്ന് മയക്കുമരുന്ന് വിരുദ്ധ വിഭാഗം ഉപ ഡയറക്ടർ കേണൽ ഖാലിദ് ബിൻ മൊയാസീ പറഞ്ഞു. ഏതു നാട്ടിൽനിന്നുള്ള കുട്ടികൾക്കും മത്സരത്തിൽ പെങ്കടുക്കാം. ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ഫോേട്ടാഗ്രഫി അവാർഡിനോടനുബന്ധിച്ചാണ് മത്സരം. ഡിസംബർ ഒന്നു മുതൽ 15 വരെ മത്സരത്തിനുള്ള എൻട്രികൾ അയക്കാം. വിജയികൾക്ക് 2020 ഫെബ്രുവരിയിൽ നടക്കുന്ന പരിപാടിയിൽ സമ്മാനം നൽകും. www.Hemaya.ae/clip എന്ന വെബ്സൈറ്റ് സന്ദർശിച്ച് മത്സര നിബന്ധനകൾ മനസ്സിലാക്കിയ ശേഷം ക്ലിപ് തയാറാക്കാനൊരുങ്ങാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.