ദുബൈ: അസാധ്യമായി ഒന്നുമില്ല എന്നത് വെറുമൊരു പഴഞ്ചൊല്ലല്ല, ജീവിച്ചു തെളിയിക്കേണ് ട തത്ത്വമാണ് -പറയുന്നത് അബ്ദുൽ അസീസ് നജീം ഖാസിം അബ്ദുല്ല മത്താർ എന്ന 27കാരൻ. മത്താ ർ അതു തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഇരു കണ്ണുകൾക്കും കാഴ്ചയില്ല എന്നത് ലക്ഷ്യങ്ങളിലേക്കുള്ള കുതിപ്പിൽ ഇൗ യുവാവിന് ഒഴികഴിവുമല്ല. 98 ശതമാനം മാർക്കോടെയാണ് ഹൈസ്കൂൾ കടമ്പ കടന്നത്. അജ്മാൻ യൂനിവേഴ്സിറ്റി നിയമ ബിരുദ പഠനത്തിന് ഫുൾ സ്കോളർഷിപ്പാണ് നൽകിയത്.
സർവകലാശാലയിലെ വിദ്യാർഥികൾക്കും അധ്യാപകർക്കുമെല്ലാം ഒരുപോലെ പ്രിയങ്കരൻ, അതിലേറെ പ്രചോദനം. അടുത്ത വർഷം ബിരുദം പൂർത്തിയാക്കിയാൽ ജോലി കിട്ടാൻ വലിയ പ്രയാസമൊന്നുമില്ല. പക്ഷേ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റുമൊക്കെ നേടിയ ശേഷം മതി പഠനം മതിയാക്കാൻ എന്നാണ് തീരുമാനം. കവിത എഴുതാനും ചൊല്ലാനും നല്ല മിടുക്കാണ്. ഒപ്പം നിരവധി കാർട്ടൂൺ പരിപാടികൾക്ക് ശബ്ദം നൽകിയിട്ടുണ്ട്. ഷാർജ മീഡിയ കോർപറേഷനിൽ ആങ്കറായി ജോലി ചെയ്യുന്നുണ്ട്. ഷാർജ സ്പോർട്സ് ക്ലബിെൻറ മീഡിയാ കോഒാഡിനേറ്ററുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.