ദുബൈ: നോൽ കാർഡിൽ ആവശ്യത്തിന് പണമില്ലാതെ ബസിൽ കയറുന്നവരെ പിടികൂടാൻ പുതിയ സാങ്കേതികവിദ്യയെക്കുറിച്ച് റോഡ് ഗതാഗത അതോറിറ്റി ആലോചിക്കുന്നു. ബസിൽ കയറിയാലുടൻ നോൽ കാർഡ് സ്വൈപ് ചെയ്യുമ്പോൾ ആളുടെ മുഖം പതിയുന്ന പുതിയ സാങ്കേതികവിദ്യയുടെ മാതൃകയാണ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർ.ടി.എ) ജൈറ്റക്സ് സാങ്കേതികവാരത്തിൽ പ്രദർശിപ്പിച്ചത്.
ബസിൽ രണ്ട് കാമറകളാണ് സ്ഥാപിക്കുക. ഒന്ന് ബസിെൻറ ഉൾവശം നിരീക്ഷിക്കാനുള്ള സാധാരണ സി.സി ടി.വി കാമറയും മറ്റൊന്ന് യാത്രക്കാരുടെ മുഖം വ്യക്തമായി തിരിച്ചറിയുന്ന മെഷീൻ ലേണിങ് (എം.എൽ) കാമറയുമാണ്. ആർ.ടി.എയുടെ എൻറർപ്രൈസ് കമാൻഡ് ആൻഡ് കൺട്രോൾ സെൻററിലേക്ക് എം.എൽ കാമറ ബന്ധിപ്പിച്ചിരിക്കും. നോൽ കാർഡിൽ കാശില്ലാതെ കയറിയവരുടെ ചിത്രങ്ങൾ ഉടനടി ചെക്കിങ് ഇൻസ്പെക്ടർമാരിലേക്ക് എത്തും. കൈയോടെ പിടിച്ച് പിഴ ചുമത്തുകയും ചെയ്യും. കാർഡിൽ കാശില്ലാതെ യാത്ര ചെയ്യുന്നവർക്ക് 200 ദിർഹമാണ് പിഴ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.