അജ്മാന്: കമ്പനിയുടമ കടന്നുകളഞ്ഞതിനെ തുടര്‍ന്ന് അഞ്ച് ഇന്ത്യന്‍ തൊഴിലാളികള്‍ ദുരിതത്തിൽ. അജ്മാനിലെ ലേബര്‍ സപ്ലൈ കമ്പനിയിലെ തൊഴിലാളികളാണ് കമ്പനിയുടമയായ ജോര്‍ദാനി മുങ്ങിയതിനെ തുടര്‍ന്ന് കഷ്ടത്തിലായത്. ഉത്തർപ്രദേശ് സ്വദേശികളായ നസിം, മുഖ്ത്താര്‍ അഹമദ്, ബിഹാര്‍ സ്വദേശികളായ സന്തു, മിതേഷ്, കശ്മീര്‍ സ്വദേശിയായ സാറ റാം എന്നിവരാണ് ഭക്ഷണത്തിനു പോലും വകയില്ലാതെ ദുരിതജീവിതം തുടരുന്നത്. ഇതില്‍ രണ്ടുപേരുടെ വിസ കാലാവധി തീര്‍ന്നിട്ട് അഞ്ച് മാസത്തിലേറെയായി. അലുമിനിയം ഫാബ്രിക്കേറ്റര്മാരായി ഇവര്‍ ജോലി ചെയ്തിരുന്ന കമ്പനി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. അജ്മാന് ചൈന മാളിന് സമീപത്തെ ഇവരുടെ താമസമുറിക്ക് വാടക നല്കാൻ കഴിയാത്തതിനാൽ ഒഴിപ്പിക്കൽ ഭീഷണി നേരിടുന്നതായും തൊഴിലാളികൾ പറയുന്നു.
കഴിഞ്ഞ മാസം വൈദ്യുതി വിച്ഛേദിച്ച് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രശ്നത്തില്‍ പൊലീസ് ഇടപെട്ടാണ് വീണ്ടും താമസിക്കാൻ അനുവാദം ലഭിച്ചത്. പലരുടെയും ഔദാര്യത്തിൽ കഴിയുന്ന ഇവർക്ക് എങ്ങനെയെങ്കിലും നാട്ടിലെത്തിയാല്‍ മതിയെന്നാണ് ഇപ്പോൾ. ഒരു നേരമെങ്കിലും ഭക്ഷണത്തിനായി യാചിക്കേണ്ട അവസ്ഥയിലാണ്. താമസസ്ഥലത്തുനിന്ന് വീണ്ടും ഇറക്കിവിട്ടാല്‍ പിന്നെ എവിടേക്ക് എന്ന ആശങ്കയുമുണ്ട്. കമ്പനിയിലുണ്ടായിരുന്ന ഫോര്മാന് പണം വാങ്ങിയാണ് തങ്ങളെ ഇവിടെ കൊണ്ടുവന്നതെന്നും അദ്ദേഹത്തെ കുറിച്ചും ഇപ്പോള്‍ വിവരമൊന്നുമിെല്ലന്നും ഇവര്‍ പരിതപിക്കുന്നു. ഫോൺ: 0501673431
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.