ദുബൈ: ഇനി മനുഷ്യരായി ജീവിക്കേണ്ട ആവശ്യമുണ്ടോ എന്ന് ഒരു നിമിഷം തോന്നിപ്പോകും ദുബൈയിൽ നടക്കുന്ന ജൈടെക്സ് മേളയിലെ യന്ത്രമനുഷ്യപ്പട കണ്ടാൽ. വീടു വൃത്തിയാക്കാൻ, ചായ അടിക്കാൻ, ചെസ്സ് കളിക്കാൻ എന്നതു മുതൽ സങ്കീർണ ശസ്ത്രക്രിയകൾ നടത്താൻ വരെ സജ്ജമായി നിൽക്കുന്ന റോബോട്ടുകളാണ് ഇവിടെയുള്ളത്. വീട് അടിച്ചുവാരുന്ന റോബോട്ടിനെ കണ്ടിട്ടുണ്ടാവാം, എന്നാൽ ഇക്കുറി ഇറങ്ങിയിരിക്കുന്നത് ഒാഫിസിലോ മറ്റെവിടെയെങ്കിലുമോ ഇരുന്ന് നിയന്ത്രിക്കാവുന്ന റോബോട്ടാണ് എന്നൊരു പ്രത്യേകതയുണ്ട്. ഇത്തിസാലാത്തിെൻറ സ്റ്റാൻഡിൽ കറുത്ത കോട്ടും സൂട്ടുമിട്ട് കണ്ണുരുട്ടിയും കൈകൾ ഇളക്കിയും നിൽക്കുന്ന റോബോട്ടിെൻറ ദേഹത്ത് തിരക്കിനിടെ ഒന്ന് മുട്ടിപ്പോയാൽ നമ്മൾ ഒാ സോറി എന്ന് പറഞ്ഞുപോകും, അത്രയുണ്ട് പൂർണത. എന്നാൽ, ഞെട്ടിപ്പോകുന്നത് മറ്റൊരത്ഭുതം കാണുേമ്പാഴാണ്.
നമ്മൾ ലോകത്തിെൻറ ഏതൊരു കോണിലിരിക്കുേമ്പാഴും സ്വന്തം വീട്ടിലോ ഒാഫിസിലോ ഉള്ള ചെക്ക് ബുക്കിലും രേഖകളിലും മുദ്രപത്രത്തിലുമെല്ലാം നമ്മുടെ ഒപ്പ് വള്ളിപുള്ളി തെറ്റിക്കാതെ ഇടാൻ മിടുക്കുള്ള റോബോട്ടിനെ കാണുേമ്പാഴാണ്. പേന ആ കൈകളിൽ വെച്ചുകൊടുത്ത് മുന്നിൽ ചെക്ക് വെച്ചാൽ മതി, വിദൂരത്തിരുന്ന് നമ്മൾ ഇടുന്ന ഒപ്പ് അതേസമയം റോബോട്ട് ഇവിടെ പകർത്തും. സിൻഗ്രാഫി എന്ന പേരിലുള്ള ഇൗ ‘കള്ളയൊപ്പുകാരൻ’ ഇതിനകം തന്നെ യു.എ.ഇയിലെ നാൽപതോളം വൻകിട സ്ഥാപന മേധാവികളുടെ ഒപ്പിടുന്നുണ്ടെന്നാണ് വിതരണക്കാരായ എമിടാക് കമ്പനി അധികൃതർ അവകാശപ്പെടുന്നത്. ഇതുവരെ ഒരു രേഖയോ ചെക്കോ മടങ്ങിയിട്ടില്ലെന്നും മറ്റാർക്കും കടന്നുകയറാൻ കഴിയാത്ത വിധത്തിലെ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും അവർ ആണയിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.