ദുബൈ: വിമാനത്താവള മേഖലയിൽ ഡ്രോൺ സാന്നിധ്യം സംശയിക്കപ്പെട്ടതിനെ തുടർന്ന് ദുബൈ അ ന്താരാഷ്ട്ര വിമാനത്താവളം കാൽമണിക്കൂർ അടച്ചിട്ടു. രണ്ട് എമിറേറ്റ്സ് വിമാനങ്ങ ൾ വഴിതിരിച്ചുവിട്ടു. ഡൽഹിയിൽനിന്നുള്ള ഇ.കെ511, സിംഗപ്പുരിൽനിന്നുള്ള ഇ.കെ433 വിമാനങ്ങളാണ് താവളം മാറ്റി ഇറക്കിയത്. ഞായറാഴ്ച ഉച്ചക്കാണ് സംഭവം. സംശയം തോന്നിയയുടനെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ തന്ത്രപ്രധാന മേഖല അടച്ചിടുകയായിരുന്നു.
ആ സമയം ഇറങ്ങേണ്ടിയിരുന്ന സിംഗപ്പുർ വിമാനം ദുബൈ വേൾഡ് സെൻട്രൽ വിമാനത്താവളത്തിലും ഡൽഹി വിമാനം ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇറക്കി. യു.എ.ഇ സമയം 12.36 മുതൽ 12.51 വരെയാണ് വിമാനത്താവളം അടച്ചിട്ടതെന്നും വൈകാതെ പ്രവർത്തനങ്ങൾ സാധാരണ നിലയിലായതായും എമിറേറ്റ്സ് വക്താവ് അറിയിച്ചു. പിന്നീട് ഇൗ വിമാനങ്ങൾ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചെത്തിച്ചു. ഏതെങ്കിലും ജീവനക്കാർക്ക് തുടർയാത്രക്ക് പ്രശ്നമുണ്ടായിട്ടുണ്ടെങ്കിൽ ബുക്കിങ്ങിനും ബദൽ താമസത്തിനും സൗകര്യം ഒരുക്കുമെന്ന് എമിറേറ്റ്സ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.