പുലർച്ചയും സന്ധ്യയിലും പാടുന്ന നിരവധി മരങ്ങളുണ്ട് പ്രകൃതിയിൽ. ചില്ലകളിലാകെ പക ്ഷികൾ ‘കായ്ക്കുന്ന’ മരങ്ങളാണിവ. എന്നാൽ, ഇത്തരം മാസ്മരിക സംഗീതങ്ങളൊന്നുംതന്നെ പാകി സ്താനിലെ റാവൽപിണ്ടി സ്വദേശി മുബീൻ അൻസാരിയുടെ കാതുകളിൽ എത്താറില്ല. ജനിച്ച് മൂന്നാഴ്ച പിന്നിട്ടപ്പോൾ ബാധിച്ച മഞ്ഞപ്പിത്തമാണ് മുബീെൻറ കേൾവിശക്തി തകരാറിലാക്കിയത്. എന്നാൽ, കാഴ്ചകളിൽനിന്ന് സംഗീതത്തെ കാമറയിലേക്ക് ആവാഹിച്ചെടുക്കാൻ പ്രത്യേക സിദ്ധിയുണ്ട് ഇയാൾക്ക്. പ്രകൃതിയുടെ വശ്യമനോഹര കാഴ്ചകളുടെ സൂക്ഷ്മതയെ പകർത്തുന്ന മുബീൻ പഴമയുടെ നെടുവീർപ്പുകളിലേക്കും കാമറ തിരിക്കുന്നു.
ഇസ്ലാമാബാദ്, റാവൽപിണ്ടി എന്നിവിടങ്ങളിലെ പുതുമയുള്ള ചിത്രങ്ങളാണ് എക്സ്പോഷറിൽ കൂടുതലായും ഉൾപ്പെടുത്തിയിട്ടുള്ളത്. 1998 മുതൽ കാമറ കൈയിലെടുത്തെങ്കിലും 2002 മുതലാണ് സജീവമായത്. ഫൈൻ ആർട്സില്‍ ഡിപ്ലോമ നേടിയ ശേഷം പ്രദർശനങ്ങൾ നടത്താൻ തുടങ്ങി. പ്രകൃതിക്കും നിർമാണ കലകൾക്കും ആവശ്യത്തിലേറെ ഇടം നൽകിയുള്ള ചിത്രങ്ങളിൽ മനുഷ്യൻ പലപ്പോഴും ഒരു കോണിലേക്ക് മാറ്റപ്പെടുന്നു. പുസ്തകങ്ങൾക്കിടയിലെ വൃദ്ധെൻറ ചിത്രം ഏറെ ശ്രദ്ധേയമാണ്. ചൈന, ഇറാഖ്, ഇറ്റലി, അമേരിക്ക കൂടാതെ ജനീവയിൽ യു.എൻ ഹെഡ് ക്വാർട്ടേഴ്സിൽ പോളിയോ ബാധിതരെ സഹായിക്കുന്നതിനുവേണ്ടിയും ഇതിനകം പ്രദർശനങ്ങൾ നടത്തി. യു.എ.ഇയിൽ ഇതാദ്യമായാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.