ഷാർജ: വഴിയോരം നടന്നു പോകുമ്പോൾ നിങ്ങളുടെ ദേഹത്തേക്ക് ആരെങ്കിലും അബദ്ധത്തിൽ തുപ്പു കയോ തുമ്മുകയോ ചെയ്താൽ അതിന് പിന്നിൽ വലിയൊരു ചതി ഒളിച്ചിരിക്കുന്നുണ്ടെന്ന് ഓർക്കണ മെന്ന് ഷാർജ പൊലീസിെൻറ മുന്നറിയിപ്പ്.
തുപ്പിയ ആൾ തനിച്ചോ, കൂട്ടുകാരുമായി വന്നോ നി ങ്ങളെ സമാധാനിപ്പിക്കാനും തുപ്പൽ വൃത്തിയാക്കാനും ശ്രമിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ പോക്കറ്റിലേക്കാണ് അവർ ശ്രദ്ധവെക്കുന്നതെന്നും വിലപ്പെട്ട രേഖകളും പണവും അടങ്ങിയ പഴ്സ് അവർ ഏതു നിമിഷവും കൈക്കലാക്കുമെന്നും പൊലീസ് ഓർമപ്പെടുത്തി.
സന്ദർശക വിസയിലും മറ്റും വന്ന് ഇത്തരം തട്ടിപ്പുകൾ നടത്തുന്ന സംഘങ്ങളിൽ ചിലർ കഴിഞ്ഞ ദിവസങ്ങളിൽ പിടിയിലായിരുന്നു. ഇവരുടെ പ്രധാന തട്ടിപ്പിൽ ഒന്ന് തുപ്പലും തുമ്മലുമായിരുന്നു. നിരന്തരം ഇത്തരം തട്ടിപ്പുകൾ പലഭാഗത്തും നടക്കുന്നുണ്ടെന്നും ആളുകൾ മനസ്സുവെച്ചാൽ ഇത്തരക്കാരുടെ വിളയാട്ടം അവസാനിപ്പിക്കാൻ സാധിക്കുമെന്നും പൊലീസ് പറഞ്ഞു.
ബാങ്കിൽ നിന്നിറങ്ങുന്നവരും ശ്രദ്ധിക്കണം
പണമിടപാട് നടത്തി ബാങ്കിൽ നിന്നിറങ്ങുന്നവരെ കാത്തുനിൽക്കുന്ന ചില തട്ടിപ്പുക്കാരുണ്ട്. ഡ്രൈവർ വാഹനത്തിൽ കയറിയ ഉടനാണ് ഇവർ സമീപത്ത് എത്തുക. വാഹനത്തിെൻറ ടയർ പഞ്ചറാണ്, ഓയിൽ ലീക്ക് ചെയ്യുന്നുണ്ട് തുടങ്ങിയ ഉപദേശങ്ങളായിരിക്കും നൽകുക.
സത്യമാണെന്നു വിചാരിച്ച് ഡ്രൈവർ പുറത്തിറങ്ങിയാൽ ഉപദേശവുമായി വന്നവരിൽ ഒരാൾ തന്ത്രത്തിൽ പണവുമായി കടന്നു കളയും. ശക്തമായ പരിശോധനയിലൂടെയും നിരീക്ഷണത്തിലൂടെയും ഇത്തരം സംഭവങ്ങൾ പരമാവധി കുറക്കാൻ പൊലീസിനായിട്ടുണ്ട്. എന്നാൽ, ഇത്തരം സംഘങ്ങളുടെ സാന്നിധ്യം ഏതു സമയത്തും പ്രതീക്ഷിക്കാമെന്നും അവരുടെ ചതിവലയിൽപെട്ട് പോകരുതെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.